വന്ദേഭാരതിനായി പഴയ പാളങ്ങള്‍ മാറ്റി, പരമാവധി വേഗം ഉറപ്പാക്കും; ട്രയല്‍ റണ്‍ തുടങ്ങി, ഞായറാഴ്ച ഫ്‌ളാഗ് ഓഫ്

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം ട്രയല്‍ റണ്‍ തുടങ്ങി. രാവിലെ ഏഴ് മണിക്ക് കാസര്‍കോട് സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വൈകീട്ട് മൂന്നിന് തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് സമയക്രമം.

ഇന്നലെ തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്കുള്ള വന്ദേഭാരത് ട്രെയിന്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.05നാണ് ട്രയല്‍ ആരംഭിച്ചത്. ഏഴര മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ കാസര്‍കോട് സ്റ്റേഷനില്‍ എത്തി.

വന്ദേഭാരത് സര്‍വീസ് നടത്തുമ്പോള്‍ ട്രാക്കിലെ പഴയ പാളങ്ങള്‍ മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്ത കായംകുളം-എറണാകുളം റീച്ചിലാണ് ട്രാക്കുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നത്. വന്ദേ ഭാരത് അടക്കം തീരദേശ പാതയിലൂടെ കടന്നുപോകുന്ന ട്രെയ്‌നുകള്‍ക്കെല്ലാം പരമാവധി വേഗം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഞായറാഴ്ച ഉച്ചക്ക് 12.30ന് കാസര്‍കോടാണ് ഫ്‌ലാഗ് ഓഫ്. പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. ആദ്യ വന്ദേഭാരതിന് 16 കോച്ചുകളാണെങ്കില്‍ ഇതില്‍ കോച്ചുകള്‍ എട്ടുമാത്രം. ഇതില്‍ ഒരെണ്ണം എക്‌സിക്യൂട്ടീവ്. ശേഷിക്കുന്നവ ചെയര്‍ കാര്‍.

Latest Stories

മഹാരാഷ്ട്ര-ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുറത്തുവിടുമെന്ന റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നതായി രാഹുല്‍ ഗാന്ധി

രാജ്യത്തെ ട്രക്കുകളില്‍ ഇനി എസി നിര്‍ബന്ധം; ജൂണ്‍ 8 മുതല്‍ പുറത്തിറക്കുന്ന എല്ലാ ട്രക്കുകള്‍ക്കും നിര്‍ദ്ദേശം ബാധകം

തീ നിയന്ത്രണവിധേയമായില്ല, 18 ജീവനക്കാരുമായി ഐഎന്‍എസ് സൂറത്ത് മംഗലാപുരത്തേക്ക്; നാല് ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു

സിബിഐ അന്വേഷണം തനിക്കെതിരെയുള്ള രാഷ്ട്രീയ ആക്രമണം; ഹര്‍ജി തന്നെയും മകളെയും ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി

വൈദ്യുതി മോഷണം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്ന വാദം വസ്തുതാ വിരുദ്ധം; വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി

ഭണഘടനയുടെ ഓരോ പേജിലും ഏകാധിപത്യത്തിന്റെ മഷി പുരട്ടി; സംവരണവും തുല്യതയും നിഷേധിക്കാനുള്ള ഗൂഢാലോചന തുടരുന്നു; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

'പുതിയ കാലത്ത് ജനാധിപത്യം എന്നത് വെറുമൊരു ഓമനപ്പേര് മാത്രം, വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തം'; ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ആയുധം നല്‍കി പിന്തുണച്ചു; വ്യാപാരികള്‍ ബഹിഷ്‌കരിച്ചിട്ടും തുര്‍ക്കിയെ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍; തുര്‍ക്കിയെ ഒഴിവാക്കാന്‍ മോദി മടിക്കുന്നതെന്തേ?

മറ്റൊരു പുരുഷനുമായി ബന്ധം; ഹണിമൂണിനിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ

'വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനം, നിഷ്ക്രിയമായ ഭരണമാണ് നാട്ടിൽ നടക്കുന്നത്'; വി ഡി സതീശൻ