വന്ദേഭാരതിനായി പഴയ പാളങ്ങള്‍ മാറ്റി, പരമാവധി വേഗം ഉറപ്പാക്കും; ട്രയല്‍ റണ്‍ തുടങ്ങി, ഞായറാഴ്ച ഫ്‌ളാഗ് ഓഫ്

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം ട്രയല്‍ റണ്‍ തുടങ്ങി. രാവിലെ ഏഴ് മണിക്ക് കാസര്‍കോട് സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വൈകീട്ട് മൂന്നിന് തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് സമയക്രമം.

ഇന്നലെ തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്കുള്ള വന്ദേഭാരത് ട്രെയിന്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.05നാണ് ട്രയല്‍ ആരംഭിച്ചത്. ഏഴര മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ കാസര്‍കോട് സ്റ്റേഷനില്‍ എത്തി.

വന്ദേഭാരത് സര്‍വീസ് നടത്തുമ്പോള്‍ ട്രാക്കിലെ പഴയ പാളങ്ങള്‍ മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്ത കായംകുളം-എറണാകുളം റീച്ചിലാണ് ട്രാക്കുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നത്. വന്ദേ ഭാരത് അടക്കം തീരദേശ പാതയിലൂടെ കടന്നുപോകുന്ന ട്രെയ്‌നുകള്‍ക്കെല്ലാം പരമാവധി വേഗം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഞായറാഴ്ച ഉച്ചക്ക് 12.30ന് കാസര്‍കോടാണ് ഫ്‌ലാഗ് ഓഫ്. പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. ആദ്യ വന്ദേഭാരതിന് 16 കോച്ചുകളാണെങ്കില്‍ ഇതില്‍ കോച്ചുകള്‍ എട്ടുമാത്രം. ഇതില്‍ ഒരെണ്ണം എക്‌സിക്യൂട്ടീവ്. ശേഷിക്കുന്നവ ചെയര്‍ കാര്‍.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി