'പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുത്', സി.പി.എമ്മിന് എതിരെ വി. മുരളീധരന്‍

തിരുവല്ല പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുതെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും, ബിജെപിക്കും ആര്‍എസ്എസിനും ഇതില്‍ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കേസില്‍ പൊലീസ് അന്വേഷണത്തെ അട്ടിമറിക്കാനാണ് സിപിഎം ശ്രമം. സന്ദീപിന്റേത് രാഷ്ടീയ കൊലപാതകമല്ല, വ്യക്തി വൈരാഗ്യമാണെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. സത്യം പറഞ്ഞ പൊലീസിനെ സിപിഎം ഭീഷണിപ്പെടുത്തി കേസില്‍ എഫ്‌ഐആര്‍ തിരുത്തിച്ചുവെന്ന് മുരളീധരന്‍ പറഞ്ഞു. തിരുവല്ലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കേസില്‍ പ്രതിയായ ഒരാള്‍ യുവമോര്‍ച്ചയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇയാള പിന്നീട് ലഹരിക്കേസില്‍ പാര്‍ട്ടി പുറത്താക്കിയിരുന്നു. കേസില്‍ അകപ്പെട്ടവര്‍ സിപിഎം പ്രവര്‍ത്തകാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അനാവശ്യമായി ആര്‍എസ്എസിനെ വലിച്ചഴിക്കുകയാണ്.

പ്രതികളുടെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൊലപാതകം പാര്‍ട്ടിക്കകത്ത് തന്നെ ആസൂത്രണം ചെയ്തത് ആണോയെന്ന് അന്വേഷിക്കണം. തിരുവല്ലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിപിഎം അവസാനിപ്പിക്കണം. പത്തനംതിട്ട സിപിഐഎം കോടിയേരി പിരിച്ചു വിടണം. മുഖ്യമന്ത്രി മാഫിയകളേയും കഞ്ചാവ് വില്‍പനക്കാരേയും നിയന്ത്രിക്കാനുള്ള നടപടികളാണ് എടുക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

സന്ദീപിന്റെ കൊലപാതകം വളരെ ആസൂത്രിതമായി ബിജെപി ആര്‍എസ്എസ് നേതൃത്വം നടത്തിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. സിപിഎമ്മുകാര്‍ മരിച്ചാല്‍ വ്യജപ്രചാരണം നടത്തുന്നത് അവരുടെ പതിവാണ്. ആര്‍എസ്എസ് അക്രമരാഷ്ട്രീയം ഉപേക്ഷിക്കണം. സിപിഎമ്മിന്റേത് സമാധാനത്തിന്റെ പാതയാണ്. സമാധാന അന്തരീക്ഷം നിലനില്‍ത്താന്‍ വേണ്ടത് സിപിഎം ചെയ്യുമെന്നും, അത് പാര്‍ട്ടിയുടെ ദൗര്‍ബല്യമായി കണ്ട് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ അതിനെതിരെ പ്രതിരോധം തീര്‍ക്കും. സന്ദീപിന്റെ കുടുംബത്തെ സിപിഎം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്