രാജ്യസുരക്ഷയെ ബാധിക്കും; ചാനലിലേക്ക് അനധികൃതമായി പണമെത്തി; റിപ്പോര്‍ട്ടറിന്റെ ഓഹരി കൈമാറ്റം തടഞ്ഞ് ആഭ്യന്തരമന്ത്രാലയം; എംവി നികേഷ് കുമാറിന് തിരിച്ചടി

പുതിയ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ മുഖംമിനുക്കി എത്തിയ റിപ്പോര്‍ട്ടര്‍ ടിവിക്ക് തിരിച്ചടി. ചാനലിന്റെ ഓഹരി കൈമാറാനുള്ള നീക്കം ആഭ്യന്തര മന്ത്രാലയം തടഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് അനധികൃമായി പണമെത്തിയെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവമായതിനാലാണ് ഓഹരികൈമാറ്റം അനുവദിക്കാത്തത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന എല്ലാവരുടെയും അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ന്യൂസ് 18 കേരള റിപ്പോര്‍ട്ട് ചെയ്യുന്നു. ചാനല്‍ എംഡി എംവി നികേഷ് കുമാറിന്റെ അപേക്ഷ തള്ളിയാണ് ആഭ്യന്തരമന്ത്രാലം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ചാനല്‍ ഓഹരികള്‍ മുട്ടില്‍ കുടുംബത്തിലെ കെ.ജെ.ജോസ്, വി.വി.സാജു എന്നിവരുടെ പേരിലേക്ക് മാറ്റാനായാണ് നികേഷ് കുമാര്‍ അപേക്ഷ നല്‍ഷിയിരുന്നത്. എന്നാല്‍, നിരോധിത സംഘടനയില്‍ നിന്നും റിപ്പോര്‍ട്ടര്‍ കോടികള്‍ സ്വീകരിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ തള്ളിയത്.

നേരത്തെ തന്നെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമസ്ഥത സംബന്ധിച്ച് വിവിധ കോടതികളില്‍ കേസ് നടക്കുന്നുണ്ട്. ചാനലിന്റെ തുടക്കത്തില്‍ പണം മുടക്കില ലാലി ജോസഫാണ് നികേഷ് കുമാറിനെതിരെ വിവിധ കോടതികളില്‍ പരാതി നല്‍കിയത്.

നികേഷ് കുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി വ്യാജ രേഖകള്‍ ചമച്ചും, ഷെയര്‍ അലോട്മെന്റില്‍ തിരിമറി നടത്തിയും കൃത്രിമ പണമിടപാടുകള്‍ നടത്തിയും ഭൂരിപക്ഷം ഓഹരികള്‍ തട്ടിയെടുത്തുവെന്നുമാണ് ലാലി ഉന്നയിച്ചിരിക്കുന്ന പരാതി. ഇതില്‍ ലാലിയുടെ വാദങ്ങള്‍ അംഗീകരിച്ച് അന്തിമ വിധി വരാനിരിക്കെയാണ് തിടുക്കപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ നികേഷ് കുമാര്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്ക് കൈമാറിയത്.

ഓഹരി വിതരണം സംബന്ധിച്ചു നാഷണല്‍ കമ്പനി ലോ അപ്പേലറ്റ് ട്രിബൂണല്‍ ചെന്നൈ ബെഞ്ചില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയുള്ള മകസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനിയില്‍ ഉണ്ടാക്കുയ നിയമ പ്രകാരം ചാനലില്‍ ഓഹരികള്‍ ഉള്ള ഏതെങ്കിലും വ്യക്തി ചാനലിന്റെ ഓഹരികള്‍ വാങ്ങാന്‍ തയാറായാല്‍ അവര്‍ക്കു മാത്രമെ വില്‍ക്കാവുവെന്ന നിബന്ധനയുണ്ട്. ആര്‍ക്കും വേണ്ടങ്കില്‍ മാത്രമെ പുറത്തുള്ള വ്യക്തികള്‍ക്കേ സംഘടനകള്‍ക്കേ കൈമാറാവൂ.

റിപ്പോര്‍ട്ടറിന്റെ എല്ലാ ഓഹരികളും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ ലാലി ജോസഫ് അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി 2019 ലും 2023 ലും ലാലി രേഖമൂലം അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിക്കാതെയാണ് നികേഷ് കുമാര്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്ക് ചാനല്‍ കൈമാറിയത്. ചാനലിലേക്ക് നിരോധിത സംഘടനയില്‍ നിന്നും പണം എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നികേഷ് കുമാറിനെ അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

നികേഷിന്റെ കൈയില്‍ നിന്നും വാങ്ങിയ ചാനലില്‍ കോടികള്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ മുടക്കിയിരുന്നു. ഏഷ്യാനെറ്റ് അടക്കമുള്ള മുന്‍ നിരചാനലുകളില്‍ നിന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയെല്ലാം റിപ്പോര്‍ട്ടറില്‍ എത്തിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരമ മന്ത്രാലയം കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതു ചാനലിനെയും മാധ്യമ പ്രവര്‍ത്തകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി