ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റം; എല്‍.ഡി.എഫില്‍നിന്ന് ഏഴും ബി.ജെ.പിയില്‍നിന്ന് രണ്ട് സീറ്റുകളും പിടിച്ചെടുത്തു

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ മുന്നേറ്റം. എല്‍ഡിഎഫില്‍നിന്ന് 7 സീറ്റുകളും ബിജെപിയില്‍നിന്ന് രണ്ട് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. രണ്ട് യുഡിഎഫ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായപ്പോള്‍ ആലപ്പുഴയില്‍ ഒരു സീറ്റ് എല്‍ഡിഎഫില്‍നിന്ന് പിടിച്ചെടുത്തു. യുഡിഎഫ് 15, എല്‍ഡിഎഫ് 12, ബിജെപി 2 എന്നിങ്ങനെയാണ് സീറ്റ് നില.

യുഡിഎഫ് പിടിച്ചെടുത്തത്: വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍, തിരുവനന്തപുരം പഴയകുന്നുമ്മല്‍, ആലപ്പുഴ മുതുകുളം നാലാം വാര്‍ഡ്, കോഴിക്കോട് കിഴക്കോത്ത്, വയനാട് കണിയാമ്പറ്റ ചിത്രമൂല, ആലപ്പുഴ പാണ്ടനാട്, ഇടുക്കി ഇളംദേശം ബ്ലോക്കിലെ വണ്ണപ്പുറം, ആലപ്പുഴ പാലമേല്‍ ആദിക്കാട്ടുകുളങ്ങര.

യുഡിഎഫ് നിലനിര്‍ത്തിയത്: കോഴിക്കോട് തുറയൂര്‍ പയ്യോളി, തിരുവനന്തപുരം കരുംകുളം,കൊല്ലം പേരയം, എറണാകുളം പുതൃക്ക കുറിഞ്ഞി, പാലക്കാട് കുത്തന്നൂര്‍, എറണാകുളം വടവുകോട് ബ്ലോക്കിലെ പട്ടിമറ്റം.

എല്‍ഡിഎഫ് പിടിച്ചെടുത്തത്: എറണാകുളം പറവൂര്‍ നഗരസഭ പതിനാലാം വാര്‍ഡ്, ഇടുക്കി കഞ്ഞിക്കുഴി പൊന്നെടുത്താല്‍.

എല്‍ഡിഎഫ് നിലനിര്‍ത്തിയത്: ആലപ്പുഴ എഴുപുന്ന വാത്തറ, ഇടുക്കി ശാന്തന്‍പാറ തൊട്ടിക്കാനം, കോഴിക്കോട് മേലടി കീഴരിയൂര്‍, അട്ടപ്പാടി പുതൂര്‍ കുളപ്പടിക, മലപ്പുറം നഗരസഭ കൈനോടി, തൃശൂര്‍ പഴയന്നൂര്‍ ബ്ലോക്കിലെ പൈങ്കുളം, ഇടുക്കി കരുണാപുരം കുഴികണ്ടം.

ബിജെപി നിലനിര്‍ത്തിയത്: കൊല്ലം പൂതക്കുളം കോട്ടുവന്‍കോണം.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ