'മരുന്നുകളോട് പ്രതികരിച്ചു, വെള്ളം കുടിച്ചു, സംസാരിച്ചു'; ഐസിയുവിലുള്ള 2 പേർ അപകടനില തരണം ചെയ്തെന്ന് പൂർണമായി പറയാനാകില്ലെന്ന് ഡോക്ടർ

കേരള തീരത്തോട് ചേർന്ന് ചരക്ക് കപ്പൽ തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ ഐസിയുവിൽ തുടരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ദിനേശ് ഖദം. അപകടത്തിൽ പരിക്കേറ്റ 6 പേരെ ഇന്നലെ മം​ഗളൂരു എജെ ആശുപത്രിയിലെത്തിച്ചിരുന്നു. ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി.

ഇരുവരും മരുന്നുകളോട് പ്രതികരിച്ചിട്ടുണ്ട്. വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഡോക്ടർ അറിയിച്ചു. എന്നാൽ ഇവർ അപകട നില തരണം ചെയ്തു എന്ന് പൂർണമായി പറയാൻ കഴിയില്ലെന്നും ഡോക്ടർ പറഞ്ഞു. രണ്ട് പേർക്കും ശ്വാസകോശത്തിന് പൊള്ളലേറ്റിട്ടുണ്ട്. 72 മണിക്കൂർ മുതൽ ഒരാഴ്ച വരെ നിരീക്ഷണം വേണം. ചികിത്സയിലുള്ള ബാക്കി നാല് പേരുടെ നില തൃപ്തികരമാണെന്നും ഡോക്ടർ ദിനേശ് വ്യക്തമാക്കി.

Latest Stories

ജഗദീപ് ധൻകറിനെ രാജിയിലേക്ക് നയിച്ചത് ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെയുള്ള നടപടിയോ? മൗനം തുടർന്ന് കേന്ദ്ര സർക്കാർ

ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടും ഇപ്പോഴും നിൽക്കുന്നുണ്ടെങ്കിൽ അതിലൊരു സത്യമുണ്ടായിരിക്കണം; ഏത് കാര്യത്തിനും കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആളാണ്: അനുശ്രീ

തരൂരിന് വഴിയൊരുക്കാന്‍ ധന്‍ഖറിന്റെ 'സര്‍പ്രൈസ് രാജി'?; ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരുവനന്തപുരം എംപി എത്തുമോ?; മോദി പ്രശംസയും കോണ്‍ഗ്രസ് വെറുപ്പിക്കലും തുറന്നിടുന്ന സാധ്യത

'മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും പിടിച്ച് നിന്നു, വര്‍ത്തമാനകാല കേരള ചരിത്രത്തില്‍ വി എസ് അടയാളപ്പെട്ടത് സമരങ്ങളുടെ സന്തതസഹചാരിയായി'; ബിനോയ് വിശ്വം

'വിപ്ലവ പ്രസ്ഥാനത്തിനുണ്ടായ നഷ്ടം, പ്രസ്ഥാനത്തെ കരുത്തോടെ നയിച്ച നേതാവിന്റെ വേർപാട് വല്ലാത്ത അകൽച്ച ഉണ്ടാക്കും'; ഇപി ജയരാജൻ

ട്രെയിലർ കണ്ടതോടെ ഞാൻ സിനിമയിൽ എങ്ങാനും സ്റ്റാർ ആകുമോ എന്ന ഭയത്തിൽ ആണ് അന്തങ്ങൾ; ട്രോളുകൾ കൊണ്ട് ട്രെയിലർ ഹിറ്റ് ആയി : അഖിൽ മാരാർ

വിപ്ലവനായകനെ ഒരുനോക്ക് കാണാന്‍ ഇരച്ചെത്തി ആയിരങ്ങള്‍; ദർബാർ ഹാളിൽ പൊതുദർശനം

ബിഹാറിലെ വോട്ടർ പട്ടിക; ആധാറും വോട്ടർ ഐഡിയും റേഷൻ കാർഡും പറ്റില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; സുപ്രീംകോടതിയോട് വിയോജിപ്പ്

'നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയ, ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷകൻ'; വിഎസിനെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

പോലീസുകാർ പ്രതികൾ, ഭരണകൂടം ഒതുക്കിത്തീർക്കാൻ ശ്രമിച്ചു; ആരും അറിയില്ലെന്നു കരുതിയ ബലാത്സംഗ കേസ് ഒറ്റ രാത്രികൊണ്ട് പുറംലോകത്തെത്തിച്ച വിഎസ്