എൽ.ഡി.എഫിന് 80, യു.ഡി.എഫിന് 59, ട്വന്റി20ക്ക് ഒന്ന്; സീറ്റ് നില പ്രവചിച്ച് എൻ.എസ് മാധവൻ 

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ കക്ഷികൾക്ക് ലഭിക്കാൻ സാദ്ധ്യതയുള്ള സീറ്റുകളുടെ എണ്ണം പ്രവചിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ. തന്റെ പ്രവചനത്തിന് വെറും നാല് ദിവസത്തെ ആയുസ്സ് മാത്രമേ ഉള്ളൂ എന്നും എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. എൽ.ഡി.എഫിന് 80 സീറ്റ്, യു.ഡി.എഫിന് 59 സീറ്റ് ട്വന്റി20 ക്ക് ഒരു സീറ്റുമാണ് എൻ.എസ് മാധവൻ പ്രവചിക്കുന്നത്.

സംസ്ഥാനത്തെ ജില്ലകളിൽ വിവിധ കക്ഷികൾക്ക് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചേക്കുമെന്ന് കരുതുന്ന സീറ്റുകളുടെ മറ്റൊരു പ്രവചന പട്ടികയും എൻ.എസ് മാധവൻ രണ്ടാമതൊരു ട്വീറ്റിൽ ചേർത്തിട്ടുണ്ട്. ഇതിലെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പതിനാല് സീറ്റില്‍ ഒമ്പത് സീറ്റുകള്‍ എല്‍.ഡി.എഫ് നേടും. തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലൊക്കെ മികച്ച വിജയം എൽ.ഡി.എഫിനുണ്ടാകും. അതേസമയം മലപ്പുറം, എറണാകുളംഎന്നീ ജില്ലകളിൽ മാത്രമാണ് യുഡിഎഫിന് മുന്നേറ്റം. എൻ.എസ് മാധവൻ ബി.ജെ.പിക്ക് സീറ്റൊന്നും പ്രവചിക്കുന്നില്ല. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല