അനിലും പത്മജയും ബിജെപിയില്‍ ചേര്‍ന്നതില്‍ തെറ്റില്ല; നിലപാട് ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍

അനില്‍ ആന്റണിയും പത്മജ വേണുഗോപാലും ബിജെപിയില്‍ പ്രവേശിച്ചതില്‍ തെറ്റില്ലെന്ന നിലപാടിലുറച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയാല്‍ പോകുന്നതാണ് നല്ലതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തീരുമാനമെടുക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം ഇരുവര്‍ക്കുമുണ്ടെന്നും ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ നിന്ന് ഒരു വ്യക്തി പോയതുകൊണ്ട് പാര്‍ട്ടിയ്ക്ക് ഒരു നഷ്ടവുമില്ല. പ്രസ്ഥാനമാണ് വലുത്. കോണ്‍ഗ്രസിനെ സംബന്ധിച്ചും ഇരുവരും പാര്‍ട്ടി വിട്ടത് ശരിയായ തീരുമാനമാണ്. അവരെ സംബന്ധിച്ചും അതൊരു ശരിയായ തീരുമാനമാണ്. കാരണം പാര്‍ട്ടിയില്‍ നില്‍ക്കാന്‍ ഇരുവരും യോഗ്യരല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു ചാണ്ടി ഉമ്മന്‍. പത്മജ കെ കരുണാകരന്റെ നിലവാരത്തിലേക്ക് ഉയര്‍ന്നില്ലെന്ന നിരാശയാണ് പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കാരണമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി