പൂരം കലക്കിയതില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചന ഇല്ല, തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തി എസ്‌ഐടി റിപ്പോര്‍ട്ട്; 'പൊലീസ് നടപടികളല്ല പ്രശ്‌നങ്ങള്‍ക്ക് കാരണം'

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചന തള്ളിയും തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് എഡിജിപിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പൊലീസ് നടപടികളെ ശരിവെച്ചും തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തിയിട്ടുമാണ് ഉള്ളത്. മഠത്തില്‍വരവ് സമയത്ത് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എഡിജിപിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവമ്പാടി വിഭാഗത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പൊലീസ് നടപടികളാണ് പ്രശ്നങ്ങള്‍ക്കു കാരണമായതെന്ന ആരോപണം അന്വേഷണ സംഘം തള്ളി. മഠത്തില്‍ വരവ് വരുമ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ നിന്നാണ് പ്രശ്ങ്ങള്‍ തുടങ്ങുന്നതെന്നായിരുന്നു ആരോപണം. തിരക്കു നിയന്ത്രിക്കാന്‍ കെട്ടിയിരുന്ന വടം മറികടന്നു ചിലര്‍ വന്നപ്പോള്‍ ലാത്തി കാട്ടി തിരിച്ചുകയറ്റുക മാത്രമാണ് ചെയ്തതെന്നും ആരെയും അടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പിന്നീട് മറ്റ് പ്രകോപനങ്ങളൊന്നും ഇല്ലാതെ തന്നെ ലൈറ്റ് ഓഫ് ചെയ്യുകയും വെടികെട്ട് ഉപേക്ഷിക്കാന്‍ തിരുമ്പാടി തീരുമാനിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 2024ലെ പൂരം അട്ടിമറി സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള നീക്കമായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം.

പൂരം അലങ്കോലപ്പെട്ടതില്‍ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സ്ഥലത്തുണ്ടായിരുന്ന എഡിജിപി എം.ആര്‍ അജിത്കുമാര്‍ അട്ടിമറിക്കു പിന്നില്‍ പ്രവൃത്തിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. അജിത്കുമാറിന്റെ വീഴ്ചകള്‍ വ്യക്തമാക്കി ഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പൊലീസിന് പാളിച്ചകളില്ല.

അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും ഒരു വരി പോലും അംഗീകരിക്കാനാകില്ലെന്നും എന്താണ് സംഭവിച്ചതെന്നു എല്ലാവരും കണ്ടതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ലൈവ് ആയി കേരളവും ഇന്ത്യയും മുഴുവന്‍ കണ്ട കാഴ്ച മറച്ചുവച്ച് അജിത് കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എഴുതിയ തിരക്കഥയാണ് റിപ്പോര്‍ട്ടെന്നും മുരളീധരന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ട് സിപിഐ അംഗീകരിക്കുമോ? യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Latest Stories

സംസ്കാരത്തിന്റെ ശബ്ദം അധികാരത്തെ കടന്നപ്പോൾ

അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകള്‍ വ്യക്തമാക്കേണ്ടത് ദേവസ്വം ബോര്‍ഡ്; സര്‍ക്കാരിന് കണക്ക് പറയാന്‍ അധികാരമില്ലെന്ന് വി എന്‍ വാസവന്‍; എല്ലാം ദേവസ്വം ബോര്‍ഡ് പറയും

കൊച്ചി മെട്രോ സര്‍വ്വീസ് രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ചു; ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം; ശിവരാത്രിയ്ക്ക് പ്രത്യേക സര്‍വ്വീസ്

കരുത്തും ആഡംബരവും ഒന്നിച്ച എംജി 'മജസ്റ്റർ'; വാങ്ങുന്നതിനു മുൻപ് അറിയാൻ!

'ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ചെലവ് വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്'; മൂന്ന് കോടി രൂപയാണ് ആകെ ചെലവ്, ഇത് സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയതെന്നും പി എസ് പ്രശാന്ത്

പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ടുകോടിയുടെ ആനകൊമ്പ് മോഷണം പോയി; അതീവ സുരക്ഷാ മേഖലയിലെ മോഷണം ഡിജെ പാര്‍ട്ടിയ്ക്ക് ശേഷം!

ഉത്തരവാദിത്തപ്പെട്ടവര്‍ കണക്കുകള്‍ ശരിയാക്കണം, അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്ന് എം വി ഗോവിന്ദന്‍; ആഗോള അയ്യപ്പസംഗമത്തിലെ സാമ്പത്തിക വിവാദങ്ങളില്‍ സിപിഎം നിലപാട്

മിനിമം ബാലന്‍സില്‍ ബാങ്കുകള്‍ ഒരു വര്‍ഷം ഈടാക്കിയത് 4818 കോടി രൂപ; സേവിങ്‌സ് അക്കൗണ്ടിലെ തുകയ്ക്ക് നല്‍കുന്ന പലിശയേക്കാളും ഉയര്‍ന്ന നിരക്കില്‍ പിഴ; പിഴ ഒഴിവാക്കണമെന്ന് പാര്‍ലമെന്ററി സമിതി

'നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കുക', എന്റെ അന്തസിന് മേല്‍ രണ്ടാമത്തെ അതിക്രമമായി എനിക്ക് തോന്നി; എന്റെ ശബ്ദം നാളെ മറ്റൊരു സ്ത്രീക്ക് സംസാരിക്കാനുള്ള ഭയം കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ഞാനിത് പറയുന്നു: പിടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയ ആശ ആച്ചി ജോസഫ്‌

ബംഗ്ലാദേശില്‍ താരിഖ് റഹ്‌മാന്റെ ബിഎന്‍പിയ്ക്ക് വന്‍ ഭൂരിപക്ഷം; ഷെയ്ഖ് ഹസീനയുടെ അവാമി ലീഖിനെ വിലക്കി നടത്തിയ തിരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് മുന്നണിയെ വീഴ്ത്തി സിയയുടെ മകന്‍