കൊച്ചി മെട്രോ പാളത്തിലെ ചരിവ്, സര്‍വീസിനെ ബാധിക്കില്ല, വിശദീകരണവുമായി കെ.എം.ആര്‍.എല്‍

കൊച്ചി മെട്രോ പാളത്തിലെ തകരാര്‍ സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ.എം.ആര്‍.എല്‍). പത്തടിപ്പാലത്തിനടുത്തുള്ള 347-ാം നമ്പര്‍ തൂണിന്റെ അടിത്തറയില്‍ നേരിയ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. അതിനാലാണ് പാളത്തിന്റെ അലൈന്‍മെന്റില്‍ നേരിയ വ്യത്യാസം വന്നിരിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍ പരിശോധനയില്‍ കണ്ടെത്തി.

അടിത്തറയില്‍ മാറ്റം വന്നിരിക്കുന്നത് മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റം കൊണ്ടാണോ എന്നത് പരിശോധിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മെട്രോ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നും കെ.എം.ആര്‍.എല്‍ അറിയിച്ചു. ചരിവുള്ള പ്രദേശത്ത് ട്രെയിനുകളുടെ വേഗം 20 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.

ചരിവിന്റെ യഥാര്‍ത്ഥ കാരണെ കണ്ടെത്തി പരിഹരിക്കാന്‍ വിദഗ്ധ സേവനം തേടിയതായി കെ.എം.ആര്‍.എല്‍ വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ വിവരം അറിയിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് നടത്തിയ പതിവ് ട്രാക്ക് പരിശോധനയ്ക്ക് ഇടെയാണ് പാളത്തില്‍ ചരിവ് കണ്ടെത്തിയത്.

അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള മെട്രോയുടെ പരീക്ഷണ ഓട്ടം നടത്തിയത്. ഇത് വിജയകരമായിരുന്നു. പുതിയ പാതയില്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ആകെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആകും.

കോവിഡ് ഇളവുകള്‍ വന്നതിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ക്കിടയിലെ സമയ ദൈര്‍ഘ്യം കുറച്ചിരുന്നു. തിങ്കള്‍ മുതല്‍ ശനി വരെ തിരക്ക് കൂടിയ സമയങ്ങളില്‍ മുതല്‍ ഏഴ് മിനിറ്റ് 30 സെക്കന്‍ഡ് ഇടവിട്ടാണ് സര്‍വീസ്. തിരക്കില്ലാത്ത സമയം ഒമ്പത് മിനിറ്റ് ഇടവിട്ടാണ് മെട്രോ ഓടുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി