കലോത്സവം, വിധികര്‍ത്താവായി ഓട്ടോഡ്രൈവര്‍: പിന്നില്‍ സംഘാടകരെന്ന് മൊഴി

വിധികര്‍ത്താവായി ഓട്ടോ ഡ്രൈവര്‍ മലപ്പുറം കലോത്സവത്തിനു എത്തിയതിനു പിന്നില്‍ സംഘാടകരാണെന്നു വെളിപ്പെടുത്തല്‍. നൃത്താധ്യാപകനായ കണ്ണനാണ് ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. താന്‍ നിര്‍ദേശിച്ചതു കൊണ്ടല്ല ഓട്ടോ ഡ്രൈവര്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി എത്തിയത്. ഇതിനു പിന്നില്‍ സംഘടാകാരണെന്നും കണ്ണന്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി.

സംഭവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നൃത്താധ്യാപകനായ കണ്ണന്‍, ഓട്ടോ ഡ്രൈവര്‍ എന്നിവരെയും ചോദ്യം ചെയ്തിരുന്നു. താന്‍ മലപ്പുറം കലത്സോവത്തില്‍ കുച്ചിപ്പുഡി മത്സരത്തില്‍ വിധി കര്‍ത്താവായിരുന്നു. പലരും തന്നെ സമീപിച്ചിരുന്നു. അവര്‍ പറയുന്ന കുട്ടികളെ വിജയിപ്പിക്കാനായി തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നു.

ഇതു താന്‍ പുറത്തു പറഞ്ഞു. ഇതോടെ തന്നെ കലത്സോവത്തിന്റെ സംഘാടകര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രതികാരം ചെയ്യുകയായിരുന്നു. കലത്സോവത്തെ സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ക്രൈംബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട പലരെയും ചോദ്യം ചെയ്തു വരികയാണ്.

Latest Stories

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ

‘മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല’; കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയിൽ വിമർശിച്ച് ഹൈക്കോടതി

വീണ്ടും സ്ലീവ്‌ലെസ് ധരിക്കാൻ നാല് വർഷത്തിലധികം എടുത്തു; സന്തോഷം പങ്കുവച്ച് മേഘന രാജ്

INDIAN CRICKET: ഇന്ത്യന്‍ ടീമിനെ രക്ഷിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ, വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണം, സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍..., ആവശ്യവുമായി മുന്‍താരം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വൈകിട്ട് 5ന് സൈറണ്‍ മുഴങ്ങും