നൂറ് പ്രാവശ്യം പേരും ഫോണ്‍ നമ്പരും എഴുതി നല്‍കി ഉദ്യോഗസ്ഥര്‍; ശിക്ഷ വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ വീഴ്ച വരുത്തിയതിന്

വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഇമ്പോസിഷന്‍ എഴുതിച്ച് വിവരാവകാശ കമ്മീഷണര്‍. ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ ലഭിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും വിവരങ്ങളും ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് ശിക്ഷ നടപടി. വിവരാകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീമാണ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്.

കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ വിവാരാകാശ ഓഫീസറായിരുന്ന ഇഗ്‌നേഷ്യസ് എം ജോണ്‍, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിലെ ഡയറക്ടറുടെ പിഎ അനിത എന്നിവരാണ് ശിക്ഷ നടപടി നേരിട്ടത്. ഇരുവരെയും കമ്മീഷന് മുന്നില്‍വച്ച് നൂറുപ്രാവശ്യം സ്വന്തം പേരും ഫോണ്‍ നമ്പറും എഴുതിക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് തദ്ദേശവകുപ്പ് റീജിയണല്‍ ഡയറക്ടറാണ് ഇഗ്നേഷ്യസ്.

ഇരുവരും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കാതിരിക്കാന്‍ ശ്രമിച്ചതായും കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍ പേര് രേഖപ്പെടുത്താന്‍ മറന്നുപോയെന്ന് പറഞ്ഞതോടെയാണ് ഇരുവര്‍ക്കും ഇമ്പോസിഷന്‍ നല്‍കിയത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കുമ്പോള്‍ പേര് രേഖപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ ശിക്ഷാര്‍ഹരാണെന്ന് വിവരാവകാശ കമ്മീഷണര്‍ അറിയിച്ചു.

വിവരാവകാശ അപേക്ഷകളില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ മറ്റൊരു ഓഫീസിലാണ് ഉള്ളതെങ്കില്‍ അപേക്ഷ അവിടേക്ക് അയച്ച് നല്‍കണം. ഇത്തരം അപേക്ഷകള്‍ക്ക് ഫീസ് ഈടാക്കാതെ വിവരങ്ങള്‍ നല്‍കണം. ഇത്തരത്തില്‍ അപേക്ഷ മറ്റ് ഓഫീസുകളിലേക്ക് കൈമാറാതിരുന്ന കോഴിക്കോട് ജില്ലയിലെ നാല് ഓഫീസര്‍മാരെ ചട്ടപ്രകാരം ശിക്ഷിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചതായും കമ്മീഷണര്‍ പറഞ്ഞു.

Latest Stories

CRICKET RECORDS: ഇന്നലെ ഇന്ത്യൻ ടീമിൽ ഇന്ന് പാകിസ്ഥാൻ ടീമിൽ, അപൂർവ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരങ്ങൾ; സംഭവിച്ചത് ഇങ്ങനെ

IPL 2025: ആരാധക സ്നേഹമൊക്കെ ഗ്രൗണ്ടിൽ, അത് എയർപോർട്ടിൽ വേണ്ട; സ്റ്റാർക്ക് ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ