നൂറ് പ്രാവശ്യം പേരും ഫോണ്‍ നമ്പരും എഴുതി നല്‍കി ഉദ്യോഗസ്ഥര്‍; ശിക്ഷ വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ വീഴ്ച വരുത്തിയതിന്

വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഇമ്പോസിഷന്‍ എഴുതിച്ച് വിവരാവകാശ കമ്മീഷണര്‍. ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ ലഭിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും വിവരങ്ങളും ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് ശിക്ഷ നടപടി. വിവരാകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീമാണ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്.

കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ വിവാരാകാശ ഓഫീസറായിരുന്ന ഇഗ്‌നേഷ്യസ് എം ജോണ്‍, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിലെ ഡയറക്ടറുടെ പിഎ അനിത എന്നിവരാണ് ശിക്ഷ നടപടി നേരിട്ടത്. ഇരുവരെയും കമ്മീഷന് മുന്നില്‍വച്ച് നൂറുപ്രാവശ്യം സ്വന്തം പേരും ഫോണ്‍ നമ്പറും എഴുതിക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് തദ്ദേശവകുപ്പ് റീജിയണല്‍ ഡയറക്ടറാണ് ഇഗ്നേഷ്യസ്.

ഇരുവരും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കാതിരിക്കാന്‍ ശ്രമിച്ചതായും കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍ പേര് രേഖപ്പെടുത്താന്‍ മറന്നുപോയെന്ന് പറഞ്ഞതോടെയാണ് ഇരുവര്‍ക്കും ഇമ്പോസിഷന്‍ നല്‍കിയത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കുമ്പോള്‍ പേര് രേഖപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ ശിക്ഷാര്‍ഹരാണെന്ന് വിവരാവകാശ കമ്മീഷണര്‍ അറിയിച്ചു.

വിവരാവകാശ അപേക്ഷകളില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ മറ്റൊരു ഓഫീസിലാണ് ഉള്ളതെങ്കില്‍ അപേക്ഷ അവിടേക്ക് അയച്ച് നല്‍കണം. ഇത്തരം അപേക്ഷകള്‍ക്ക് ഫീസ് ഈടാക്കാതെ വിവരങ്ങള്‍ നല്‍കണം. ഇത്തരത്തില്‍ അപേക്ഷ മറ്റ് ഓഫീസുകളിലേക്ക് കൈമാറാതിരുന്ന കോഴിക്കോട് ജില്ലയിലെ നാല് ഓഫീസര്‍മാരെ ചട്ടപ്രകാരം ശിക്ഷിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചതായും കമ്മീഷണര്‍ പറഞ്ഞു.

Latest Stories

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്

ബിഹാറിന് ആദ്യ ബിജെപി മുഖ്യമന്ത്രി, സമ്രാട്ട് ചൗധരി ബിഹാറിന്റെ 21ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലാലുവിന്റെ ആര്‍ജെഡിയില്‍ തുടങ്ങി നിതീഷിന്റെ ജെഡിയു വഴി ബിജെപിയിലെത്തിയ നേതാവ്

യുഎസ്- ഇറാന്‍ ചര്‍ച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്ഥാന്‍ അടച്ചില്ല; കാശ് ചോദിച്ച് ഉടമ രംഗത്ത് എത്തിയതോടെ പാക് സര്‍ക്കാരിന് മാനക്കേട്

“ഒരു ക്ലിക്ക്, ഒരു കടം, ഒരു അപമാനം, ഒരു മരണം” — ഡിജിറ്റൽ വായ്പകളുടെ ഇരുണ്ട രാഷ്ട്രീയം

നിതിന്‍ രാജിന്റെ മരണം: കാരണക്കാരായ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍; ആരോഗ്യ സര്‍വ്വകലാശാല അന്വേഷണ സമിതി നാളെ കോളേജില്‍ തെളിവെടുപ്പ് നടത്തും

കണികാണുന്നതിനിടെ മോഷണം, പന്തളം കൊട്ടാരത്തില്‍ നിന്ന് കാണിപ്പൊന്ന് മോഷണം പോയി; കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞെത്തിയ ആള്‍ അയ്യപ്പന്റെ കാണിപ്പൊന്നുമായി മുങ്ങി

അമ്പട കേമാ സഞ്ജു കുട്ടാ; ഐപിഎൽ റൺ വേട്ടക്കാരിൽ രോഹിത്തിനെയും കോഹ്‍ലിയെയും പിന്തള്ളി സഞ്ജു സാംസൺ

വീണ്ടും പച്ചപിടിക്കാതെ ഗ്രീൻ; നൈറ്റ് റൈഡേഴ്സിന്റെ 25 കോടിയുടെ മുതലിനെ പുറത്താക്കണമെന്ന് ആരാധകർ

നിതിൻ രാജിന്റെ മരണം: ഒളിവിലായ ഡോ.റാമിനെയും സംഗീതയെയും പിടികൂടാനാകാതെ പോലീസ്; മുൻ‌കൂർ ജാമ്യത്തിന് ശ്രമം