മേയറുടെ നടപടി സത്യപ്രതിജ്ഞാലംഘനം, രാജിവെയ്ക്കേണ്ടി വരുമെന്നും നിരീക്ഷണം, കത്ത് ചോര്‍ത്തിയവര്‍ക്ക് എതിരെ കൂട്ടനടപടിയുണ്ടാകും

താത്കാലിക നിയമനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരുകള്‍ ചോദിച്ചു കൊണ്ട് ജില്ലാ സെക്രട്ടറിക്ക് ഔദ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ കത്തുനല്‍കിയ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ചെയ്തത് ഗുരുതരമായ അധികാരദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമെന്ന് വ്യക്തമാകുന്നു. ആരെങ്കിലും ഈ വിഷയവുമായി നിയമനടപടിക്ക് പോയാല്‍ മേയര്‍ക്ക് രാജിവെയ്ക്കേണ്ടി വരും. ഔദ്യോഗിക സ്ഥാനത്തിരുന്നു കൊണ്ട്, പ്രത്യേകിച്ച് മേയര്‍ പോലെയുള്ള ഒരു ഭരണഘടനാപദവിയിരുന്നു കൊണ്ട്, ഇത്തരത്തില്‍ ജോലിക്കായി പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുന്നതും, അതിന് ഔദ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ കത്തു നല്‍കുന്നതും ഗുരുതരമായ അധികാര ദുര്‍വിനിയോഗവും കൃത്യവിലോപവുമാണ്. അത് കൊണ്ട് തന്നെ മേയര്‍ രാജിവെയ്ക്കേണ്ട തലത്തിലേക്കാണ് കാര്യങ്ങള്‍ ഉരുത്തിയിരുന്നത്.

സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് മേയര്‍ കത്തെഴുതിയത്. നഗരസഭയിലെ താല്‍ക്കാലിക ഒഴിവുകളുടെ വിശദവിവരം കത്തില്‍ നല്‍കിയിട്ടുണ്ട്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്നാണ് കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.

ഏതായാലും സി പി എം നേതാക്കള്‍ ത്‌ന്നെയാണ് കത്ത് ചോര്‍ത്തിയതെന്നുറപ്പായി കഴിഞ്ഞു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെയും, മേയര്‍ ആര്യാരാജേന്ദ്രനെതിരെയും കടുത്ത എതിര്‍പ്പ് തിരുവന്തപുരത്തെ പാര്‍ട്ടിക്കുളളിലുണ്ട്. അത് കൊണ്ട് കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച് സി പി എം നേതാക്കള്‍ക്കെതിരെ കൂട്ടനടപടിയുണ്ടാകും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക