ആരോഗ്യമേഖല കുളം തോണ്ടി, ഇതുവരെ വീണാ ജോർജിന്റെ പോക്കറ്റ് മാത്രമാണ് വികസിച്ചത് : കുമ്മനം രാജശേഖരൻ

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ആറന്മുള എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ആരോഗ്യ മേഖലയാകെ കുളം തോണ്ടി. ഇതുവരെ വീണാ ജോർജിന്റെ പോക്കറ്റ് മാത്രമാണ് വികസിച്ചത്. ആറന്മുള മണ്ഡലത്തിൽ പൂർത്തിയായ ഒരു പദ്ധതി പോലും എടുത്ത് പറയാനില്ല. ഉദ്ഘാടനങ്ങൾ മാത്രം ചെയ്യാറുണ്ട്. വെറും പിആർ വർക്ക് മാത്രമാണ് ഇപ്പോൾ നടക്കുന്നത് എന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ, തീപിടുത്തമുണ്ടായി രോഗികൾ മരിച്ച സംഭവത്തെ കുറിച്ചും കുമ്മനം രാജശേഖരൻ പരാമർശിച്ചു. വെന്റിലേറ്റർ, ഐസിയു എല്ലാം കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥലമാണ്. അത്തരത്തിലുള്ള ക്രമീകരണങ്ങളാണ് അവിടെ ഉണ്ടായിരിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രി ഐസിയുവിൽ തീപിടിക്കുക എന്ന് പറയുന്നത് അനാസ്ഥ കൊണ്ട് മാത്രം സംഭവിച്ചതാണ്. മരിച്ച രോഗികളുടെ വീട്ടിൽ പോയി മാപ്പ് പറഞ്ഞശേഷം വേണമായിരുന്നു വീണാ ജോർജ് പ്രചരണത്തിന് ഇറങ്ങേണ്ടിയിരുന്നത്. അതിന്റെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കേണ്ടത് മന്ത്രി തന്നെയാണെന്നും കുമ്മനം രാജശേഖരൻ തുറന്നടിച്ചു.

Latest Stories

ചൂടിൽ പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

പതിനെട്ട് വയസ് വരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്, ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുര; മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം : ജി. സുധാകരൻ

ഉജ്ജ്വലയുടെ വെളിച്ചം, ആശ്രിതത്വത്തിന്റെ നിഴൽ, (ഗ്യാസ് പ്രതിസന്ധി: 11 വർഷത്തെ ഭരണത്തിന്റെ പരാജയം)

കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എം. വി. ഗോവിന്ദന്‍; വീണാ ജോര്‍ജ്ജിന്റെ കഴുത്ത് ഞെരിച്ചെന്ന പെരുംനുണ പറഞ്ഞയാളാണ്: വി. ഡി. സതീശന്‍

ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി; സ്വകാര്യ മേഖലയിലും ശമ്പളത്തോടു കൂടിയ അവധി

വീണ്ടും മൂന്നാം ടേം അധികാരത്തിലെത്തും, 110 സീറ്റ് നേടും; എൽഡിഎഫ് നടത്തിയ വികസനം ആയിരിക്കും യുഡിഎഫിനും ബിജെപിക്കും ഉള്ള തിരിച്ചടി : എം. വി. ഗോവിന്ദൻ

ഇന്ത്യക്ക് ആശ്വാസം; 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് ചരക്ക് കപ്പൽ മംഗലാപുരം തുറമുഖത്ത്

ഇസ്രയേൽ ആണവകേന്ദ്രങ്ങൾക്ക് സമീപം ഇറാന്‍റെ ആക്രമണം; 100 പേർക്ക് പരിക്ക്

'പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉള്‍പ്പെട്ട സുരക്ഷ ചട്ടക്കൂടിന് തയ്യാര്‍, ആണവായുധം വികസിപ്പിക്കില്ല'; ഇന്ത്യയെ നിലപാട് അറിയിച്ച് ഇറാൻ

'കഴിഞ്ഞ വർഷത്തെ പോലെയല്ല, ഇത്തവണ കഠിനമായിരിക്കും മത്സരങ്ങൾ'; സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി വിരാട് കോഹ്ലി