സുധാകരനെ കടന്നാക്രമിച്ച് മുതിര്‍ന്ന നേതാക്കള്‍, എതിര്‍പ്പ് വകവെയ്ക്കാതെ എ.ഐ.സി.സി; ഡി.സി.സി അദ്ധ്യക്ഷ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

സംസ്ഥാനത്ത് ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിക്കാന്‍ ചുരുക്ക പട്ടിക നല്‍കിയതിന് പിന്നാലെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ മുതിര്‍ന്ന നേതാക്കളുടെ പരസ്യയുദ്ധം. അദ്ധ്യക്ഷന്മാരെ കണ്ടെത്തുന്നതിന് മുന്നോടിയായ വേണ്ടവിധം കൂടിയാലോചന നടത്തിയില്ലെന്നായിരുന്നു മുന്‍ കെപിസിസി അദ്ധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിവരുടെ പ്രതികരണം. മുന്‍ അദ്ധ്യക്ഷന്മാരെ കൂടിയാലോചനകളില്‍ നിന്ന് തഴഞ്ഞെന്നും, മാധ്യമങ്ങളിലൂടെയാണ് തങ്ങളിക്കാര്യം അറിഞ്ഞതെന്നുമായിരുന്നു വി എം സുധീരന്‍ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ പ്രതികരിച്ചത്.

ഇതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധാകരനെതിരെ ദേശീയ നേതൃത്വത്തോട് പരാതിപ്പെടുകയും ചെയ്തു. അതിനിടെ എതിര്‍പ്പുകള്‍ സ്വാഭാവികമെന്നായിരുന്നു കെ മുരളീധരന്റെ നിലപാട്. ഇതേ നിലപാട് തന്നെയാണ് ദേശീയ നേതൃത്വം കൈക്കൊണ്ടത്. പരാതികള്‍ പലതും ലഭിച്ചിട്ടുണ്ടെങ്കിലും അദ്ധ്യക്ഷന്മാരെ നിയമിക്കാനായി എ കെ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരുമായി ചര്‍ച്ച നടത്തി പ്രഖ്യാപനം നടത്താനാണ് നീക്കം. തിരുവനന്തപുരം, പാലക്കാട്, വയനാട്, കൊല്ലം എന്നിവിടങ്ങളില്‍ ഒന്നിലധികം പേരുകളാണ് കെപിസിസി സമര്‍പ്പിച്ചിരിക്കുന്നത്. ചുരുക്കപ്പട്ടികയില്‍ സ്ത്രീകളുടെ പേരില്ലെന്നതും ശ്രദ്ധേയമാണ്.

തിരുവനന്തപുരത്ത് മുന്‍എംഎല്‍എ കെ എസ് ശബരീനാഥിനെയും, ജി എസ് ബാബുവിനെയുമാണ് പരിഗണിക്കുന്നത്. കൊല്ലത്ത് തൊടിയൂര്‍ രാമചന്ദ്രന്‍, എംഎം നസീര്‍ എന്നിവരെയും, പത്തനംതിട്ടയില്‍ സതീഷ് കൊച്ചു പറമ്പില്‍, ഇടുക്കി എസ് അശോകന്‍, കോട്ടയത്ത് യുജിന്‍ തോമസ്, ആലപ്പുഴയില്‍ ബാബു പ്രസാദ് എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.

എറണാകുളത്ത് മുഹമ്മദ് ഷിയാസും, മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തും, കാസര്‍ഗോഡ് ഖാദര്‍മാങ്ങാടുമാകും ഡിസിസി അദ്ധ്യക്ഷന്മാരാകുക. തൃശൂര്‍ ടി വി ചന്ദ്രമോഹനെയാണ് പരിഗണിക്കുന്നത്. പാലക്കാട് എ വി ഗോപിനാഥിനെയും വി ടി ബല്‍റാമിനെയുമാണ് പരിഗണിക്കുന്നത്. പ്രവര്‍ത്തക പിന്തുണയുള്ള വി ടി ബല്‍റാമിനാണ് സാദ്ധ്യത. കോഴിക്കോട് പ്രവീണ്‍കുമാര്‍,കണ്ണൂരില്‍ മാര്‍ട്ടിന്‍ ജോര്‍ജ്, വയനാട് കെ കെ അബ്രഹാം, കെ.എല്‍ പൗലോസ് എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.

ഡല്‍ഹിയിലെ ചര്‍ച്ചകള്‍ ഉടന്‍ നടന്നാല്‍ ഒരാഴ്ചയ്ക്കകം തന്നെ പുതിയ ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിക്കാനാണ് സാദ്ധ്യത. ഉടക്കി നില്‍ക്കുന്ന നേതാക്കന്മാരെ ചര്‍ച്ചകളിലൂടെ ഒപ്പം നിര്‍ത്തുന്നതും നേതൃത്വത്തിന് വെല്ലുവിളിയാണ്.

Latest Stories

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം