സുധാകരനെ കടന്നാക്രമിച്ച് മുതിര്‍ന്ന നേതാക്കള്‍, എതിര്‍പ്പ് വകവെയ്ക്കാതെ എ.ഐ.സി.സി; ഡി.സി.സി അദ്ധ്യക്ഷ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

സംസ്ഥാനത്ത് ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിക്കാന്‍ ചുരുക്ക പട്ടിക നല്‍കിയതിന് പിന്നാലെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ മുതിര്‍ന്ന നേതാക്കളുടെ പരസ്യയുദ്ധം. അദ്ധ്യക്ഷന്മാരെ കണ്ടെത്തുന്നതിന് മുന്നോടിയായ വേണ്ടവിധം കൂടിയാലോചന നടത്തിയില്ലെന്നായിരുന്നു മുന്‍ കെപിസിസി അദ്ധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിവരുടെ പ്രതികരണം. മുന്‍ അദ്ധ്യക്ഷന്മാരെ കൂടിയാലോചനകളില്‍ നിന്ന് തഴഞ്ഞെന്നും, മാധ്യമങ്ങളിലൂടെയാണ് തങ്ങളിക്കാര്യം അറിഞ്ഞതെന്നുമായിരുന്നു വി എം സുധീരന്‍ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ പ്രതികരിച്ചത്.

ഇതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധാകരനെതിരെ ദേശീയ നേതൃത്വത്തോട് പരാതിപ്പെടുകയും ചെയ്തു. അതിനിടെ എതിര്‍പ്പുകള്‍ സ്വാഭാവികമെന്നായിരുന്നു കെ മുരളീധരന്റെ നിലപാട്. ഇതേ നിലപാട് തന്നെയാണ് ദേശീയ നേതൃത്വം കൈക്കൊണ്ടത്. പരാതികള്‍ പലതും ലഭിച്ചിട്ടുണ്ടെങ്കിലും അദ്ധ്യക്ഷന്മാരെ നിയമിക്കാനായി എ കെ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരുമായി ചര്‍ച്ച നടത്തി പ്രഖ്യാപനം നടത്താനാണ് നീക്കം. തിരുവനന്തപുരം, പാലക്കാട്, വയനാട്, കൊല്ലം എന്നിവിടങ്ങളില്‍ ഒന്നിലധികം പേരുകളാണ് കെപിസിസി സമര്‍പ്പിച്ചിരിക്കുന്നത്. ചുരുക്കപ്പട്ടികയില്‍ സ്ത്രീകളുടെ പേരില്ലെന്നതും ശ്രദ്ധേയമാണ്.

തിരുവനന്തപുരത്ത് മുന്‍എംഎല്‍എ കെ എസ് ശബരീനാഥിനെയും, ജി എസ് ബാബുവിനെയുമാണ് പരിഗണിക്കുന്നത്. കൊല്ലത്ത് തൊടിയൂര്‍ രാമചന്ദ്രന്‍, എംഎം നസീര്‍ എന്നിവരെയും, പത്തനംതിട്ടയില്‍ സതീഷ് കൊച്ചു പറമ്പില്‍, ഇടുക്കി എസ് അശോകന്‍, കോട്ടയത്ത് യുജിന്‍ തോമസ്, ആലപ്പുഴയില്‍ ബാബു പ്രസാദ് എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.

എറണാകുളത്ത് മുഹമ്മദ് ഷിയാസും, മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തും, കാസര്‍ഗോഡ് ഖാദര്‍മാങ്ങാടുമാകും ഡിസിസി അദ്ധ്യക്ഷന്മാരാകുക. തൃശൂര്‍ ടി വി ചന്ദ്രമോഹനെയാണ് പരിഗണിക്കുന്നത്. പാലക്കാട് എ വി ഗോപിനാഥിനെയും വി ടി ബല്‍റാമിനെയുമാണ് പരിഗണിക്കുന്നത്. പ്രവര്‍ത്തക പിന്തുണയുള്ള വി ടി ബല്‍റാമിനാണ് സാദ്ധ്യത. കോഴിക്കോട് പ്രവീണ്‍കുമാര്‍,കണ്ണൂരില്‍ മാര്‍ട്ടിന്‍ ജോര്‍ജ്, വയനാട് കെ കെ അബ്രഹാം, കെ.എല്‍ പൗലോസ് എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.

ഡല്‍ഹിയിലെ ചര്‍ച്ചകള്‍ ഉടന്‍ നടന്നാല്‍ ഒരാഴ്ചയ്ക്കകം തന്നെ പുതിയ ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിക്കാനാണ് സാദ്ധ്യത. ഉടക്കി നില്‍ക്കുന്ന നേതാക്കന്മാരെ ചര്‍ച്ചകളിലൂടെ ഒപ്പം നിര്‍ത്തുന്നതും നേതൃത്വത്തിന് വെല്ലുവിളിയാണ്.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്