സുധാകരനെ കടന്നാക്രമിച്ച് മുതിര്‍ന്ന നേതാക്കള്‍, എതിര്‍പ്പ് വകവെയ്ക്കാതെ എ.ഐ.സി.സി; ഡി.സി.സി അദ്ധ്യക്ഷ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

സംസ്ഥാനത്ത് ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിക്കാന്‍ ചുരുക്ക പട്ടിക നല്‍കിയതിന് പിന്നാലെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ മുതിര്‍ന്ന നേതാക്കളുടെ പരസ്യയുദ്ധം. അദ്ധ്യക്ഷന്മാരെ കണ്ടെത്തുന്നതിന് മുന്നോടിയായ വേണ്ടവിധം കൂടിയാലോചന നടത്തിയില്ലെന്നായിരുന്നു മുന്‍ കെപിസിസി അദ്ധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിവരുടെ പ്രതികരണം. മുന്‍ അദ്ധ്യക്ഷന്മാരെ കൂടിയാലോചനകളില്‍ നിന്ന് തഴഞ്ഞെന്നും, മാധ്യമങ്ങളിലൂടെയാണ് തങ്ങളിക്കാര്യം അറിഞ്ഞതെന്നുമായിരുന്നു വി എം സുധീരന്‍ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ പ്രതികരിച്ചത്.

ഇതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധാകരനെതിരെ ദേശീയ നേതൃത്വത്തോട് പരാതിപ്പെടുകയും ചെയ്തു. അതിനിടെ എതിര്‍പ്പുകള്‍ സ്വാഭാവികമെന്നായിരുന്നു കെ മുരളീധരന്റെ നിലപാട്. ഇതേ നിലപാട് തന്നെയാണ് ദേശീയ നേതൃത്വം കൈക്കൊണ്ടത്. പരാതികള്‍ പലതും ലഭിച്ചിട്ടുണ്ടെങ്കിലും അദ്ധ്യക്ഷന്മാരെ നിയമിക്കാനായി എ കെ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരുമായി ചര്‍ച്ച നടത്തി പ്രഖ്യാപനം നടത്താനാണ് നീക്കം. തിരുവനന്തപുരം, പാലക്കാട്, വയനാട്, കൊല്ലം എന്നിവിടങ്ങളില്‍ ഒന്നിലധികം പേരുകളാണ് കെപിസിസി സമര്‍പ്പിച്ചിരിക്കുന്നത്. ചുരുക്കപ്പട്ടികയില്‍ സ്ത്രീകളുടെ പേരില്ലെന്നതും ശ്രദ്ധേയമാണ്.

തിരുവനന്തപുരത്ത് മുന്‍എംഎല്‍എ കെ എസ് ശബരീനാഥിനെയും, ജി എസ് ബാബുവിനെയുമാണ് പരിഗണിക്കുന്നത്. കൊല്ലത്ത് തൊടിയൂര്‍ രാമചന്ദ്രന്‍, എംഎം നസീര്‍ എന്നിവരെയും, പത്തനംതിട്ടയില്‍ സതീഷ് കൊച്ചു പറമ്പില്‍, ഇടുക്കി എസ് അശോകന്‍, കോട്ടയത്ത് യുജിന്‍ തോമസ്, ആലപ്പുഴയില്‍ ബാബു പ്രസാദ് എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.

എറണാകുളത്ത് മുഹമ്മദ് ഷിയാസും, മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തും, കാസര്‍ഗോഡ് ഖാദര്‍മാങ്ങാടുമാകും ഡിസിസി അദ്ധ്യക്ഷന്മാരാകുക. തൃശൂര്‍ ടി വി ചന്ദ്രമോഹനെയാണ് പരിഗണിക്കുന്നത്. പാലക്കാട് എ വി ഗോപിനാഥിനെയും വി ടി ബല്‍റാമിനെയുമാണ് പരിഗണിക്കുന്നത്. പ്രവര്‍ത്തക പിന്തുണയുള്ള വി ടി ബല്‍റാമിനാണ് സാദ്ധ്യത. കോഴിക്കോട് പ്രവീണ്‍കുമാര്‍,കണ്ണൂരില്‍ മാര്‍ട്ടിന്‍ ജോര്‍ജ്, വയനാട് കെ കെ അബ്രഹാം, കെ.എല്‍ പൗലോസ് എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.

ഡല്‍ഹിയിലെ ചര്‍ച്ചകള്‍ ഉടന്‍ നടന്നാല്‍ ഒരാഴ്ചയ്ക്കകം തന്നെ പുതിയ ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിക്കാനാണ് സാദ്ധ്യത. ഉടക്കി നില്‍ക്കുന്ന നേതാക്കന്മാരെ ചര്‍ച്ചകളിലൂടെ ഒപ്പം നിര്‍ത്തുന്നതും നേതൃത്വത്തിന് വെല്ലുവിളിയാണ്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ