കണ്ണൂരില്‍ തെരുവുനായ ആക്രമണം, 8 പേര്‍ക്ക് പരിക്ക്; വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു

കണ്ണൂര്‍ ജില്ലയിലെ കണ്ണാടി പറമ്പില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെ നിമിഷം നേരം കൊണ്ടാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈപ്പത്തി കടിച്ചെടുത്തു.

തിരുവനന്തപുരം കാട്ടാക്കടയില്‍ ഇന്നലെ ഒരു കുട്ടി ഉള്‍പ്പെടെ 8 പേര്‍ക്കു തെരുവുനായയുടെ കടിയേറ്റിരുന്നു. ഇടുക്കിയില്‍ രാജക്കാട്, ഉപ്പുതറ പഞ്ചായത്തുകളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയടക്കം 6 പേര്‍ക്കു കടിയേറ്റു. കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ വെച്ചൂക്കവലയില്‍ രാത്രി 5 വീടുകളുടെ വളപ്പില്‍ കയറിയ തെരുവുനായ 6 പേരെ കടിച്ചു.

എറണാകുളം പറവൂരില്‍ ആലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രതീഷ് ബാബുവിനു ഡ്യൂട്ടിക്കിടെ വളര്‍ത്തുനായയുടെ കടിയേറ്റു. പത്രവിതരണത്തിനു പോയ ചിറ്റൂര്‍ പാലിയത്തറ വില്‍സനും കടിയേറ്റു.

തൃശൂര്‍ അഞ്ചേരിയില്‍ ഓട്ടോ ഡ്രൈവര്‍ തറയില്‍ സന്തോഷ് (52), യുപി സ്വദേശി നഗേന്ദ്ര ശര്‍മ (45) എന്നിവര്‍ക്കും മലപ്പുറം എടക്കര മുണ്ടേരി തമ്പുരാട്ടിക്കല്ല് അങ്ങാടിയില്‍ ചേമ്പ്ര കോളനിയിലെ അരുണ്‍ (50), തണ്ടന്‍കല്ല് കോളനിയിലെ ശങ്കരന്‍ (56) എന്നിവര്‍ക്കും തെരുവുനായയുടെ കടിയേറ്റു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി