'സ്വയം മാറി നിന്നു, വീട്ടിലേക്ക് വിളിച്ച് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു'; വിദ്യാർത്ഥികളുടെ തട്ടിക്കൊണ്ടുപോകൽ നാടകം പൊളിച്ച് പൊലീസ്

വിദ്യാർത്ഥികളുടെ തട്ടിക്കൊണ്ടുപോകൽ നാടകം പൊളിച്ച് പൊലീസ്. കോഴിക്കോടാണ് സംഭവം. വീട്ടിൽ നിന്നും സ്വയം മാറിനിന്ന പത്താം ക്ലാസ് വിദ്യാർഥി പിന്നീട് സുഹൃത്തുക്കളെക്കൊണ്ട് വീട്ടിലേക്ക് വിളിപ്പിച്ച് 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നാടകം മനസിലാക്കിയ പൊലീസ് അത് പൊളിച്ചടക്കി കൈയിൽ കൊടുത്തു.

കടം വീട്ടാനാണ് വിദ്യാർഥികളുടെ തട്ടിക്കൊണ്ട് പോകൽ നാടകം അരങ്ങേറിയത്. സംഭവത്തിൽ പിടിയിലായ മൂന്ന് 10 ആം ക്ലാസ് വിദ്യാർത്ഥികളെയും രക്ഷിതാക്കൾക്ക് ഒപ്പം വിട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകിട്ട് ആണ് സംഭവം. ബൈക്ക് കടം വാങ്ങിയ പണം സുഹൃത്തുകൾക്ക് തിരികെ നൽകാൻ കഴിയാതെ വന്നപ്പോൾ ആണ് വിദ്യാർത്ഥി നാടകം ഒരുക്കിയത്.

വീട്ടിലേക്ക് വിളിച്ച് തന്നെ തട്ടിക്കൊണ്ട് പോയി എന്ന് പറഞ്ഞ് 5 ലക്ഷം രൂപ ആവശ്യപ്പെടാൻ സുഹൃത്തുക്കളോട് പറയുകയായിരുന്നു വിദ്യാർത്ഥി. പിന്നാലെ സുഹൃത്തുകൾ വിദ്യാർത്ഥിയുടെ വീട്ടിൽ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം നാടകമാണെന്ന് അറിഞ്ഞത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി