കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐ സിപിഎം ജില്ലാ സെക്രട്ടറിമാര്‍ നേര്‍ക്കുനേര്‍; വീണ്ടും ഇടുക്കിയില്‍ മുന്നണി നേതാക്കളുടെ ഉടക്ക്

കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സിപഐഎമ്മും കോണ്‍ഗ്രസും ഒരുപോലെയെന്ന് ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രസ്താവന. അതേസമയം എതിരാളികള്‍ക്ക് കളമൊരുക്കുകയാണ് സിപിഐയെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ മറുപടി. ഇടുക്കിയില്‍ ഡിസിസി പ്രസിഡന്റ് സി പി മാത്യുവും, സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസും തമ്മിലുള്ള വാഗ്വാദങ്ങളെ വിമര്‍ശിച്ചാണ് ശിവരാമന്‍ പ്രസ്താവന നടത്തിയത്. ഇരുവരും കൊലപാതക രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്യുകയാണെന്നും ശിവരാമന്‍ കുറ്റപ്പെടുത്തി. കൊലപാതക രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലെന്ത് വ്യത്യാസമെന്നും ശിവരാമന്‍ ചോദിക്കുന്നു.

ഇതിന് മറുപടിയെന്നോണമാണ് സി വി വര്‍ഗീസ് ശിവരാമനെതിരെ രംഗത്തെത്തിയത്. എതിരാളികള്‍ക്ക് കളമൊരുക്കുകയാണ് ശിവരാമന്റെ പ്രസ്താവനയിലൂടെയെന്ന് വര്‍ഗീസ് കുറ്റപ്പെടുത്തുന്നു. എം എം മണിയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അര്‍ഹതപ്പെട്ടത് കിട്ടിയെന്ന് പ്രതികരിച്ചയാളാണ് കെ കെ ശിവരാമന്‍. ഇടതുമുന്നണി കൂട്ടായി നിന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്‍ഡി എഫ് ജില്ലാ കണ്‍വീനര്‍ തന്നെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും സി വി വര്‍ഗ്ഗീസ് പറഞ്ഞു.

ജില്ലാ സെക്രട്ടറിമാരുടെ പ്രസ്താവനയോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇടുക്കിയില്‍ സിപിഎം സിപിഐ പോര് ആവര്‍ക്കുകയാണ്. നേരത്തെ പല തവണ ഇരു പാര്‍ട്ടികളും ഇടുക്കിയില്‍ കനത്ത പോരിന് കളമൊരുക്കിയിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ