സ്വത്ത് തര്‍ക്കത്തിനിടയിലെ വെടിവയ്പ്പ്; ബന്ധുവും മരിച്ചു, കൊല ആസൂത്രിതമെന്ന് പൊലീസ്

കോട്ടയം കാഞ്ഞിരപ്പിള്ളിയില്‍ സ്വത്ത തര്‍ക്കത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍, വെടിയേറ്റ് ചികിത്സയിലായിരുന്ന മാതൃസഹോദരനും മരിച്ചു. കൂട്ടിക്കല്‍ സ്വദേശി മാത്യു സ്‌കറിയയാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു മാത്യു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. വെടിയേറ്റ കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജു കുര്യന്‍ ഇന്നലെ തന്നെ മരിച്ചിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു സ്വത്ത് തര്‍ക്കത്തിനിടെ രഞ്ജു കുര്യനെ സഹോദരന്‍ ജോര്‍ജ് കുര്യന്‍ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബ വീടിന് സമീപത്തുള്ള സ്ഥലത്തെ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

ജോര്‍ജിന് സാമ്പത്തിക ബാധ്യത ഉള്ളതിനാല്‍ ഈ രണ്ടരയേക്കര്‍ സ്ഥലത്ത് വീടുകള്‍ വച്ച് വില്‍പന നടത്താനായിരുന്നു പദ്ധതി. എന്നാല്‍ അരയേക്കര്‍ സ്ഥലം ഒഴിച്ചിടണം എന്ന് രഞ്ജു ആവശ്യപ്പട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പ്രശ്‌നംം ഒത്തു തീര്‍പ്പാക്കാന്‍ വേണ്ടിയാണ് മാത്യു സ്‌കറിയ എത്തിയത്.

എന്നാല്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായതോടെ കൈയില്‍ കരുതിയ തോക്കെടുത്ത് ജോര്‍ജ് വെടിയുതിര്‍ക്കുകയായിരുന്നു. പിടിച്ചുമാറ്റാന്‍ ചെന്ന് മാത്യുവിന് നേരെയും വെടിവച്ചു. തലയ്ക്ക് പരിക്കേറ്റ രഞ്ജു സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മാത്യുവിനെ ഉടനെ കാട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

അതേസമയം കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം. സ്വത്ത് തര്‍ക്കങ്ങള്‍ രണ്ട് ദിവസമായിട്ട് തുടരുകയായിരുന്നു. പ്രതി തോക്ക് കൈയില്‍ കരുതിയത് മുന്‍കൂട്ടി കൊല നടത്താന്‍ തീരുമാനിച്ച് തന്നെയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. വെടിവയ്ക്കാന്‍ ഉപയോഗിച്ച് തോക്കിന് ലൈസന്‍സ് ഉണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്