സ്വത്ത് തര്‍ക്കത്തിനിടയിലെ വെടിവയ്പ്പ്; ബന്ധുവും മരിച്ചു, കൊല ആസൂത്രിതമെന്ന് പൊലീസ്

കോട്ടയം കാഞ്ഞിരപ്പിള്ളിയില്‍ സ്വത്ത തര്‍ക്കത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍, വെടിയേറ്റ് ചികിത്സയിലായിരുന്ന മാതൃസഹോദരനും മരിച്ചു. കൂട്ടിക്കല്‍ സ്വദേശി മാത്യു സ്‌കറിയയാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു മാത്യു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. വെടിയേറ്റ കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജു കുര്യന്‍ ഇന്നലെ തന്നെ മരിച്ചിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു സ്വത്ത് തര്‍ക്കത്തിനിടെ രഞ്ജു കുര്യനെ സഹോദരന്‍ ജോര്‍ജ് കുര്യന്‍ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബ വീടിന് സമീപത്തുള്ള സ്ഥലത്തെ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

ജോര്‍ജിന് സാമ്പത്തിക ബാധ്യത ഉള്ളതിനാല്‍ ഈ രണ്ടരയേക്കര്‍ സ്ഥലത്ത് വീടുകള്‍ വച്ച് വില്‍പന നടത്താനായിരുന്നു പദ്ധതി. എന്നാല്‍ അരയേക്കര്‍ സ്ഥലം ഒഴിച്ചിടണം എന്ന് രഞ്ജു ആവശ്യപ്പട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പ്രശ്‌നംം ഒത്തു തീര്‍പ്പാക്കാന്‍ വേണ്ടിയാണ് മാത്യു സ്‌കറിയ എത്തിയത്.

എന്നാല്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായതോടെ കൈയില്‍ കരുതിയ തോക്കെടുത്ത് ജോര്‍ജ് വെടിയുതിര്‍ക്കുകയായിരുന്നു. പിടിച്ചുമാറ്റാന്‍ ചെന്ന് മാത്യുവിന് നേരെയും വെടിവച്ചു. തലയ്ക്ക് പരിക്കേറ്റ രഞ്ജു സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മാത്യുവിനെ ഉടനെ കാട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

അതേസമയം കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം. സ്വത്ത് തര്‍ക്കങ്ങള്‍ രണ്ട് ദിവസമായിട്ട് തുടരുകയായിരുന്നു. പ്രതി തോക്ക് കൈയില്‍ കരുതിയത് മുന്‍കൂട്ടി കൊല നടത്താന്‍ തീരുമാനിച്ച് തന്നെയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. വെടിവയ്ക്കാന്‍ ഉപയോഗിച്ച് തോക്കിന് ലൈസന്‍സ് ഉണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക