'കെട്ടിടം പണിതീര്‍ന്നിട്ട് പോരേ ഫര്‍ണീച്ചര്‍ വാങ്ങല്‍'; കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി സ്ഥാനമോഹ ചര്‍ച്ചകളെ പരിഹസിച്ച് ശശി തരൂര്‍

കേരളത്തില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളിലെ അലസതയില്‍ പൊതുവെ വ്യാപക വിമര്‍ശനം ഉയരുമ്പോഴും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തകൃതിയിലാണ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കാല്‍ പ്രാധാന്യം മുഖ്യമന്ത്രി കസേര ചര്‍ച്ചകള്‍ക്കാണെന്നിരിക്കെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വിമര്‍ശനവും ഉയരുന്നുണ്ട്. കെട്ടിടം പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫര്‍ണീച്ചര്‍ വാങ്ങണോയെന്ന പരിഹാസം ഉയര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ തന്നെ മുതിര്‍ന്ന നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരാണ്.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ തീര്‍ത്തും അനാവശ്യമെന്ന് ശശി തരൂര്‍ എംപി തിരുവനന്തപുരത്ത് പറഞ്ഞു. ആദ്യം കെട്ടിടം നിര്‍മ്മിച്ച് പൂര്‍ത്തിയാകട്ടെ എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാമെന്നാണ് ശശി തരൂര്‍ പരിഹാസരൂപേണ പറഞ്ഞത്. തിരുവനന്തപുരത്ത് സത്യസായി ബാവ ശതാബ്ദിയാഘോഷത്തില്‍ സംസാരിക്കവെയായിരുന്നു സ്വന്തം പാര്‍ട്ടിയിലെ കസേര ചര്‍ച്ചകളെ തരൂര്‍ പരിഹാസരൂപേണ വിമര്‍ശിച്ചത്.

മുഖ്യമന്ത്രി സ്ഥനത്തിനായുള്ള ചര്‍ച്ചകള്‍ തീര്‍ത്തും അനാവശ്യമാണെന്നും അതുകൊണ്ടാണ് തന്റെ ഭാഗത്ത് നിന്ന് അക്കാര്യത്തില്‍ ഒരു പ്രതികരണം പോലും ഉണ്ടാകാത്തതെന്നും ശശി തരൂര്‍ വ്യക്തമാക്കി. ആദ്യം കെട്ടിടം നിര്‍മ്മിച്ച് പൂര്‍ത്തിയാകട്ടെ എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാമെന്നാണ് മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകള്‍ അനാവശ്യമെന്ന് ചൂണ്ടിക്കാട്ടാനായി തരൂര്‍ പറഞ്ഞത്. കസേരയ്ക്ക് വേണ്ടി ചിന്തിക്കുന്നതിനും മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങാന്‍ പാര്‍ട്ടി സജ്ജമാകണമെന്നാണ് തരൂര്‍ പറഞ്ഞുവെയ്ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നുള്ളതാണ് പ്രധാനമെന്നും തരൂര്‍ ഓര്‍മ്മിപ്പിച്ചു.

രമേശ് ചെന്നിത്തലയുടെ എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശനവും മുസ്ലീം ലീഗ് പരിപാടിയില്‍ പങ്കെടുത്തതും ചെന്നിത്തലയെ നേതാക്കള്‍ പ്രകീര്‍ത്തിച്ചതുമെല്ലാം കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയാവുകയും കെ മുരളീധരന്‍ അടക്കം നേതാക്കളുടെ അതൃപ്തി രേഖപ്പെടുത്തിയുള്ള പ്രതികരണം വരുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ ബന്ധപ്പെടുത്തിയുള്ള പ്രതികരണവും ശശി തരൂര്‍ നടത്തി. സാമുദായിക നേതാക്കളെ കാണുന്നതില്‍ തെറ്റില്ലെന്നും അവരെ കാണുന്നത് പൊതുപ്രവര്‍ത്തകന്റെ ചുമതലയാണെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്