'കെട്ടിടം പണിതീര്‍ന്നിട്ട് പോരേ ഫര്‍ണീച്ചര്‍ വാങ്ങല്‍'; കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി സ്ഥാനമോഹ ചര്‍ച്ചകളെ പരിഹസിച്ച് ശശി തരൂര്‍

കേരളത്തില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളിലെ അലസതയില്‍ പൊതുവെ വ്യാപക വിമര്‍ശനം ഉയരുമ്പോഴും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തകൃതിയിലാണ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കാല്‍ പ്രാധാന്യം മുഖ്യമന്ത്രി കസേര ചര്‍ച്ചകള്‍ക്കാണെന്നിരിക്കെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വിമര്‍ശനവും ഉയരുന്നുണ്ട്. കെട്ടിടം പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫര്‍ണീച്ചര്‍ വാങ്ങണോയെന്ന പരിഹാസം ഉയര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ തന്നെ മുതിര്‍ന്ന നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരാണ്.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ തീര്‍ത്തും അനാവശ്യമെന്ന് ശശി തരൂര്‍ എംപി തിരുവനന്തപുരത്ത് പറഞ്ഞു. ആദ്യം കെട്ടിടം നിര്‍മ്മിച്ച് പൂര്‍ത്തിയാകട്ടെ എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാമെന്നാണ് ശശി തരൂര്‍ പരിഹാസരൂപേണ പറഞ്ഞത്. തിരുവനന്തപുരത്ത് സത്യസായി ബാവ ശതാബ്ദിയാഘോഷത്തില്‍ സംസാരിക്കവെയായിരുന്നു സ്വന്തം പാര്‍ട്ടിയിലെ കസേര ചര്‍ച്ചകളെ തരൂര്‍ പരിഹാസരൂപേണ വിമര്‍ശിച്ചത്.

മുഖ്യമന്ത്രി സ്ഥനത്തിനായുള്ള ചര്‍ച്ചകള്‍ തീര്‍ത്തും അനാവശ്യമാണെന്നും അതുകൊണ്ടാണ് തന്റെ ഭാഗത്ത് നിന്ന് അക്കാര്യത്തില്‍ ഒരു പ്രതികരണം പോലും ഉണ്ടാകാത്തതെന്നും ശശി തരൂര്‍ വ്യക്തമാക്കി. ആദ്യം കെട്ടിടം നിര്‍മ്മിച്ച് പൂര്‍ത്തിയാകട്ടെ എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാമെന്നാണ് മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകള്‍ അനാവശ്യമെന്ന് ചൂണ്ടിക്കാട്ടാനായി തരൂര്‍ പറഞ്ഞത്. കസേരയ്ക്ക് വേണ്ടി ചിന്തിക്കുന്നതിനും മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങാന്‍ പാര്‍ട്ടി സജ്ജമാകണമെന്നാണ് തരൂര്‍ പറഞ്ഞുവെയ്ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നുള്ളതാണ് പ്രധാനമെന്നും തരൂര്‍ ഓര്‍മ്മിപ്പിച്ചു.

രമേശ് ചെന്നിത്തലയുടെ എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശനവും മുസ്ലീം ലീഗ് പരിപാടിയില്‍ പങ്കെടുത്തതും ചെന്നിത്തലയെ നേതാക്കള്‍ പ്രകീര്‍ത്തിച്ചതുമെല്ലാം കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയാവുകയും കെ മുരളീധരന്‍ അടക്കം നേതാക്കളുടെ അതൃപ്തി രേഖപ്പെടുത്തിയുള്ള പ്രതികരണം വരുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ ബന്ധപ്പെടുത്തിയുള്ള പ്രതികരണവും ശശി തരൂര്‍ നടത്തി. സാമുദായിക നേതാക്കളെ കാണുന്നതില്‍ തെറ്റില്ലെന്നും അവരെ കാണുന്നത് പൊതുപ്രവര്‍ത്തകന്റെ ചുമതലയാണെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്.

Latest Stories

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച

എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യത: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; അപ്പീൽ തള്ളി ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ