ഷഹര്‍ബാനയെ കണ്ടെത്തി, സൂര്യയ്ക്കായി തിരച്ചില്‍ തുടരുന്നു; ആവശ്യമെങ്കില്‍ നാവികസേനയുടെ സഹായം തേടും

കണ്ണൂര്‍ ഇരിട്ടി പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥികളിലൊരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ സിക്ബാ കോളേജിലെ അവസാന വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥിനികളാണ് ഒഴുക്കില്‍പ്പെട്ടവര്‍. എടയന്നൂര്‍ ഹഫ്‌സത്ത് മന്‍സിലില്‍ ഷഹര്‍ബാനയുടെ മൃതദേഹമാണ് ഇന്ന് രാലിലെ കണ്ടെത്തിയത്.

അതേ സമയം ഷഹര്‍ബാനയ്‌ക്കൊപ്പം കാണാതായ ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസില്‍ സൂര്യയ്ക്കായി തിരച്ചില്‍ തുടരുന്നു. സ്ഥലത്ത് ചെന്നൈയില്‍ നിന്നെത്തിയ എന്‍ഡിആര്‍എഫിന്റെ മുപ്പതംഗസംഘം ഇന്നലെ മുതല്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. അഗ്നിശമന സേനയുടെ സ്‌കൂബ ടീമും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് തിരച്ചില്‍.

ആവശ്യമെങ്കില്‍ നാവിക സേനയുടെ സഹായം തേടുമെന്ന് സ്ഥലത്തെത്തിയ എഡിഎം നവീന്‍ ബാബുവും അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു ഇരുവരെയും ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇരുവരും പരീക്ഷ കഴിഞ്ഞ്് സഹപാഠി ജസ്‌നയ്‌ക്കൊപ്പം പടിയൂരിനടുത്തെ വീട്ടിലെത്തിയതായിരുന്നു. പുഴയും അണക്കെട്ടും കാണുന്നതിനായി പൂവം കടവിലെത്തിയതായിരുന്നു.

മഴയില്‍ കുതിര്‍ന്ന മണ്‍തിട്ടയിലൂടെ നടക്കുമ്പോള്‍ തിട്ട ഇടിഞ്ഞുവീണ് ഇരുവരും പുഴയില്‍ പതിയ്ക്കുകയായിരുന്നു. സുഹൃത്ത് ജസ്‌നയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരണ് വിവരം അഗ്നിശമന സേനയെയും പൊലീസിനെയും അറിയിച്ചത്. ഒഴുക്കില്‍പ്പെട്ട ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍ കുടുങ്ങിയെങ്കിലും വല വേര്‍പെട്ട് ഒഴുക്കിലേക്ക് തന്നെ പോകുകയായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മട്ടന്നൂര്‍, ഇരിട്ടി അഗ്നിശമന സേനകള്‍ നടത്തിയ തിരച്ചില്‍ വിഫലമായിരുന്നു. തുടര്‍ന്ന് ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം അപകട മേഖലയിലേക്ക് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രവാഹം തുടരുകയാണ്. കെ സുധാകരന്‍ എംപി, സണ്ണി ജോസഫ് എംഎല്‍എ, സിപിഎം നേതാവി പികെ ശ്രീമതി തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ