'ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചു,സിപിഎം നേതാക്കളോട് ക്ഷമാപണം നടത്തി'; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എസ് രാജേന്ദ്രന്‍

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉണ്ടായ അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തി മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. പ്രകാശ് ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചു എന്നാൽ താൻ ആ ക്ഷണം നിരസിച്ചെന്നാണ് എസ് രാജേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രകാശ് ജാവദേക്കറെ കണ്ടത് ബനധുവിന്റെ വിവാഹത്തിന് ക്ഷണിക്കാൻ ആണെന്നും രാജേന്ദ്രന്‍ പറഞ്ഞു.

ബിജെപിയിലേക്ക് ക്ഷണിച്ച പ്രകാശ് ജാവദേക്കർ, ഇതാണ് പറ്റിയ സമയമെന്നും പറഞ്ഞു. എന്നാൽ ഇല്ലെന്ന് താൻ പറഞ്ഞുവെന്നണ് രാജേന്ദ്രന്റെ വിശദീകരണം. തന്റെ സഹോദരന്‍ ദുരൈ ബോസ് ബിജെപിയുടെ ഒബിസി വിഭാഗത്തിന്റെ നാഷണല്‍ എക്‌സിക്യുട്ടീവ് അംഗമാണ്. സഹോദരന്റെ വീട്ടിലെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് പ്രകാശ് ജാവദേക്കറെ ക്ഷണിക്കാന്‍ വന്നതാണ്. സഹോദരന്‍ കാലിന് അസുഖമായി വിശ്രമിക്കുകയാണ്. അവന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഡൽഹിയിലേക്ക് പോയതെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്തായിരുന്നുവെന്നും ഇക്കാര്യത്തിൽ സിപിഐഎം നേതാക്കളോട് ക്ഷമാപണം നടത്തിഎന്നും രാജേന്ദ്രൻ പ്രതികരിച്ചു. സിപിഎം അംഗത്വം പുതുക്കില്ല. പാർട്ടി നേതാക്കളുമായുള്ള പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാൽ സിപിഎമ്മിൽ തന്നെ തുടരും. ഇടുക്കിയിൽ ജോയ്‌സ് ജോർജിനുവേണ്ടി നേരിട്ട് പ്രചാരണത്തിന് ഇറങ്ങില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

കോൺഗ്രസ്, സിപിഐ, ബിഎസ്പിക്കാര്‍, ജനതാ ദൾ, സിഎംപി, എന്‍സിപി തുടങ്ങിയ പാർട്ടിക്കാർ എല്ലാം തന്നെ ക്ഷണിച്ചിരുന്നുവെന്നും രാജേന്ദ്രൻ പറഞ്ഞു. അതേസമയം സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം രാജേന്ദ്രനെ തിരിച്ച് പാര്‍ട്ടിയിലേക്ക് എടുത്തിരുന്നില്ല. ഇക്കാര്യത്തില്‍ ഇടുക്കിയില്‍ തന്നെയുള്ള ചില നേതാക്കളാണ് തടസം സൃഷ്ടിക്കുന്നതെന്ന് നേരത്തെ എസ് രാജേന്ദ്രൻ ആരോപിച്ചിരുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി