പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍; എഡിജിപി അജിത്കുമാര്‍ പുറത്തേക്കോ?

എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം പൊലീസ് ആസ്ഥാനത്ത് അടിയന്തരയോഗം ചേര്‍ന്നു. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ അന്വേഷണം.

സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരത്തോടെ സമര്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സര്‍ക്കാരിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന എഡിജിപി വിവാദത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അതിന് ശേഷം തുടര്‍നടപടികളുണ്ടാകുമെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

അന്വേഷണത്തിന് മുഖ്യമന്ത്രി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് സിപിഐയുടെ ശക്തമായി ഉന്നയിക്കുന്ന ആവശ്യം. ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പിവി അന്‍വര്‍ ഉന്നയിച്ച എഡിജിപി എംആര്‍ അജിത്കുമാറും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലായിരുന്നു അന്വേഷണം.

Latest Stories

നിലമ്പൂര്‍ ആര്യാടന്‍ ഷൗക്കത്ത് 'കൈ'ക്കുള്ളിലാക്കി; 11005 വോട്ടിന്റെ വമ്പന്‍ ജയം; എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് അന്‍വറിനേയും മലര്‍ത്തിയടിച്ച യുഡിഎഫ് രാഷ്ട്രീയ വിജയം

'നിലമ്പൂരിൽ കണ്ടത് മുസ്‌ലിം ലീഗിൻ്റെ വിജയം, ഹിന്ദു വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു'; ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് വെള്ളാപ്പള്ളി നടേശൻ

ആര്യാടൻ മുഹമ്മദിന്റെ വേദന ആയിരുന്നു നിലമ്പൂർ; 'രാഷ്ട്രീയ പ്രവർത്തനം നിലമ്പൂർ തിരിച്ചുപിടിക്കൽ ആയിരിക്കണമെന്ന് പിതാവ് പറഞ്ഞു'; വിങ്ങിപ്പൊട്ടി ഷൗക്കത്ത്

തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ തണലിന്റെ വില പലരും മനസിലാക്കാതെ പോകുന്നു : സീമ ജി. നായർ

'ഇത് യുഡിഎഫാണ്, 2026-ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും'; വി ഡി സതീശൻ

രണ്ടുവട്ടം മണ്ഡലം നഷ്ടപ്പെട്ടപ്പോള്‍ പിതാവ് പറയുമായിരുന്നു നിലമ്പൂര്‍ തിരിച്ചുപിടിക്കലാവണം ഇനി നിങ്ങളുടെ രാഷ്ട്രീയപ്രവര്‍ത്തനമെന്ന്'; അന്‍വറിന്റെ വോട്ട്, യുഡിഎഫ് പ്രതീക്ഷിച്ചതിനപ്പുറം ഒന്നും നടന്നിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്‌

'കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ..'; ഫേസ്‌ബുക്ക് പോസ്റ്റുമായി ജ്യോതികുമാർ ചാമക്കാല

ഹൃദയാഘാതം; വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

എനിക്ക് ഒരു വേഷം തരൂ എന്ന് പറയാൻ അദ്ദേഹം എന്റെ സഹോദരനല്ല; ഓഡിഷനുകളിലൂടെ കരിയർ കെട്ടിപ്പടുക്കാനാണ് താത്പര്യം : ദർശീൽ സഫാരി

നിലമ്പൂരിൽ ജയം ഉറപ്പിച്ച് ആര്യാടൻ ഷൗക്കത്ത്, ലീഡ് 10000 കടന്നു; യുഡിഎഫ് ക്യാമ്പുകൾ ആവേശത്തിൽ