റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍; മുട്ടില്‍ മരംമുറിക്കേസില്‍ പിടികൂടിയതിന്റെ പ്രതികാരം തീര്‍ക്കുന്നു; പൊലീസ് ഹൈക്കോടതിയില്‍

മുട്ടില്‍ മരംമുറിക്കേസ് അന്വേഷിച്ചതിന്റെ പ്രതികാരം റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജവാര്‍ത്തകളിലൂടെ തീര്‍ക്കുന്നുവെന്ന് താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി. മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ ചാനല്‍ ഉടമകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരാണ് തരിക്കെതിരായ വ്യാജ പീഡന പരാതിക്ക് പിന്നിലെന്നും അദേഹം ഹൈക്കോടതിയെ അറിയിച്ചു.

പീഡന പരാതിക്ക് പിന്നിലെ ഇവരുടെ സാന്നിധ്യം വ്യക്തമാക്കി കേന്ദ്ര വിവര, വാര്‍ത്താവിതരണ മന്ത്രാലയം, സംസ്ഥാന പൊലീസ് മേധാവി, മലപ്പുറം ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഡിവൈഎസ്പി കോടതിക്ക് മുന്നില്‍ ഹാജരാക്കി. വ്യാജ ആരോപണം തന്റെ വ്യക്തി ജീവിതത്തെയും തൊഴിലിനെയും ബാധിച്ചു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വ്യാജവാര്‍ത്തകള്‍ തയാറാക്കുന്ന ചാനലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വിവര, വാര്‍ത്ത വിതരണ മന്ത്രാലയത്തിനടക്കം പരാതി നല്‍കിയത്.

ജില്ല പൊലീസ് മേധാവിയടക്കമുള്ളവര്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്ന് കാട്ടി പരാതിക്കാരി നല്‍കിയ ഹര്‍ജിയിലാണ് ഡിവൈഎസ്പി നിലപാട് വ്യക്തമാക്കിയത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് പരാതിക്ക് പിന്നിലെന്ന് വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

മുട്ടില്‍ മരം മുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കെ സഹോദരങ്ങളായ ഇവരെ 2021 ജൂലൈ 28ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 65 ദിവസം ജയിലിലായിരുന്നു. അന്നുമുതല്‍ ഇവര്‍ക്ക് തന്നോട് വിരോധമുണ്ട്. 42 കുറ്റപത്രങ്ങളില്‍ ആറെണ്ണം സുല്‍ത്താന്‍ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസന്വേഷണം അവസാന ഘട്ടത്തിലായിരിക്കെ ബാക്കി കുറ്റപത്രം നല്‍കുന്നത് തടയുകയെന്നതാണ് വ്യാജ വാര്‍ത്തക്ക് പിന്നിലെ ലക്ഷ്യം. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളായ മൂന്നുപേരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് വ്യക്തമാക്കുന്ന രേഖകളും കോടതിയില്‍ നല്‍കി.

ഇവര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാങ്ങിയ 2023 മുതല്‍ തനിക്കെതിരായ നീക്കം ശക്തമാണ്. ബലാത്സംഗം സംബന്ധിച്ച വ്യാജവാര്‍ത്ത നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും തയാറായില്ല. മുമ്ബ് പരാതിക്കാരി തനിക്കെതിരെ പരാതിയൊന്നും ഉന്നയിച്ചിട്ടില്ല. ചാനല്‍ ഉടമകള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് രണ്ടുവര്‍ഷത്തിനു ശേഷം തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് സംശയിക്കുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ