റെജി മലയില്‍ മോന്‍സനേക്കാള്‍ വലിയ തട്ടിപ്പുവീരന്‍; വ്യാജരേഖകളുടെ ഉറവിടം കണ്ടെത്താന്‍ പൊലീസ്

വായ്പാ തട്ടിപ്പ് കേസിലെ പ്രതി റെജി മലയിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വ്യാജരേഖകളുടെ ഉറവിടം കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. പാസ്‌പോര്‍ട്ട്, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഇയാള്‍ വ്യാജമായി നിര്‍മ്മിച്ചവയായിരുന്നു. നിരവധി പേരുടെ വസ്തു പണയപ്പെടുത്തി കോടികളുടെ തട്ടിപ്പാണ് റെജി മലയില്‍ നടത്തിയിരിക്കുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. ഏഴിലധികം ആളുകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ പണക്കാരായിരുന്നു ഇരയായതെങ്കില്‍ റെജി മലയിലിന്റെ തട്ടിപ്പില്‍ നിരവധി പാവപ്പെട്ടവരാണ് പെട്ടത്. നിരവധി പേരുടെ വസ്തുക്കളടക്കം നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് നടത്തുകയായിരുന്നു റെജി മലയില്‍. നിരവധി ബാങ്കുകളിലും ഇയാള്‍ വായ്പാ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ബാങ്ക് നല്‍കിയ പരാതിയിലാണ് റജി പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.

വ്യാജ കമ്പനികള്‍ ഉണ്ടാക്കിയാണ് ഇയാള്‍ സ്വകാര്യ ബാങ്കുകളില്‍ നിന്നും വായ്പ എടുത്തത്. കൊച്ചിയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് മാത്രം ഒരു കോടി എണ്‍പത് ലക്ഷം രൂപ ഇയാള്‍ കടമെടുത്തു. എന്നാല്‍ ലോണിനായി സമര്‍പ്പിച്ച രേഖകള്‍ വ്യാജമായിരുന്നു.

സാങ്കേതിക കാരണങ്ങളാല്‍ വായ്പ ലഭിക്കാത്ത ആളുകള്‍ക്ക് വായ്പ ഒരുക്കി കൊടുക്കുകയാണ് ഇയാളുടെ രീതി. സിബില്‍ സ്‌കോര്‍ കുറഞ്ഞാലും ലോണ്‍ തരപ്പെടുത്തി നല്‍കും. ബാങ്ക് ഉദ്യോഗസ്ഥരെയടക്കം ഇടപെടുത്തിയാണ് ഇയാള്‍ ആളുകളെ സമീപിക്കുന്നത്. തട്ടിപ്പില്‍ ഉന്നത ബാങ്ക് ഉദ്യോഗസ്ഥരും ഉള്‍പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. റെജിയുടെ ഭാര്യയ്ക്കും ഇതില്‍ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ വ്യാജരേഖയുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ആഡംബര കാറുകള്‍ വാങ്ങാനായിരുന്നു ഇയാള്‍ പണമുപയോഗിച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം