അനുനയനീക്കം പാളി, നിലപാടിലുറച്ച് സുധീരന്‍; നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സതീശന്‍

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവെച്ച മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം പാളി. രാജി തീരുമാനത്തില്‍ സുധീരന്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരുവനന്തപുരത്തെ സുധീരന്റെ വീട്ടിലെത്തിയാണ് അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയത്.

തന്റെ ഭാഗത്തു നിന്ന് വീഴ്ച പറ്റിയെന്ന് സതീശന്‍ സമ്മതിച്ചു. ഇക്കാര്യം സുധീരനോട് ക്ഷമാപണം നടത്തിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുധീരനെ പരിഗണിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സുധീരന്റെ നിലപാടുകളില്‍ നിന്ന് പിന്മാറ്റാന്‍ പ്രയാസമെന്നും സതീശന്‍ പറഞ്ഞു.

നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സുധീരനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ രാജിക്ക് ശേഷം സുധീരന്‍ ഇതുവരെ നിലപാട് എന്താണെന്ന് പരസ്യമായി പ്രതികരിച്ചിട്ടില്ല. ഡിസിസി അധ്യക്ഷ പട്ടികയില്‍ അടുപ്പക്കാരായവര്‍ക്ക് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്നതിലെ അതൃപ്തിയാണ് സുധീരന്റെ രാജിക്ക് പിന്നിലെന്നാണ് സൂചന. സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കെപിസിസി പുനഃസംഘടനയില്‍ ചിലരെ തിരുകി കയറ്റാനാണ് ശ്രമമെന്നും കോണ്‍ഗ്രസിനകത്ത് തന്നെ അഭിപ്രായവും ഉയരുന്നുണ്ട്.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും സുധീരന്റെ രാജിയെ അപലപിച്ചിരുന്നു. നേതാക്കളെ അനുനയിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ കെ സുധാകരന്റെ നേതൃത്വം ശ്രമം തുടരുന്നതിനിടെ അപ്രതീക്ഷിതമായായിരുന്നു വി എം സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവെച്ചത്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ