അനുനയനീക്കം പാളി, നിലപാടിലുറച്ച് സുധീരന്‍; നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സതീശന്‍

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവെച്ച മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം പാളി. രാജി തീരുമാനത്തില്‍ സുധീരന്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരുവനന്തപുരത്തെ സുധീരന്റെ വീട്ടിലെത്തിയാണ് അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയത്.

തന്റെ ഭാഗത്തു നിന്ന് വീഴ്ച പറ്റിയെന്ന് സതീശന്‍ സമ്മതിച്ചു. ഇക്കാര്യം സുധീരനോട് ക്ഷമാപണം നടത്തിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുധീരനെ പരിഗണിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സുധീരന്റെ നിലപാടുകളില്‍ നിന്ന് പിന്മാറ്റാന്‍ പ്രയാസമെന്നും സതീശന്‍ പറഞ്ഞു.

നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സുധീരനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ രാജിക്ക് ശേഷം സുധീരന്‍ ഇതുവരെ നിലപാട് എന്താണെന്ന് പരസ്യമായി പ്രതികരിച്ചിട്ടില്ല. ഡിസിസി അധ്യക്ഷ പട്ടികയില്‍ അടുപ്പക്കാരായവര്‍ക്ക് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്നതിലെ അതൃപ്തിയാണ് സുധീരന്റെ രാജിക്ക് പിന്നിലെന്നാണ് സൂചന. സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കെപിസിസി പുനഃസംഘടനയില്‍ ചിലരെ തിരുകി കയറ്റാനാണ് ശ്രമമെന്നും കോണ്‍ഗ്രസിനകത്ത് തന്നെ അഭിപ്രായവും ഉയരുന്നുണ്ട്.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും സുധീരന്റെ രാജിയെ അപലപിച്ചിരുന്നു. നേതാക്കളെ അനുനയിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ കെ സുധാകരന്റെ നേതൃത്വം ശ്രമം തുടരുന്നതിനിടെ അപ്രതീക്ഷിതമായായിരുന്നു വി എം സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവെച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ