അനുനയനീക്കം പാളി, നിലപാടിലുറച്ച് സുധീരന്‍; നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സതീശന്‍

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവെച്ച മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം പാളി. രാജി തീരുമാനത്തില്‍ സുധീരന്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരുവനന്തപുരത്തെ സുധീരന്റെ വീട്ടിലെത്തിയാണ് അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയത്.

തന്റെ ഭാഗത്തു നിന്ന് വീഴ്ച പറ്റിയെന്ന് സതീശന്‍ സമ്മതിച്ചു. ഇക്കാര്യം സുധീരനോട് ക്ഷമാപണം നടത്തിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുധീരനെ പരിഗണിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സുധീരന്റെ നിലപാടുകളില്‍ നിന്ന് പിന്മാറ്റാന്‍ പ്രയാസമെന്നും സതീശന്‍ പറഞ്ഞു.

നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സുധീരനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ രാജിക്ക് ശേഷം സുധീരന്‍ ഇതുവരെ നിലപാട് എന്താണെന്ന് പരസ്യമായി പ്രതികരിച്ചിട്ടില്ല. ഡിസിസി അധ്യക്ഷ പട്ടികയില്‍ അടുപ്പക്കാരായവര്‍ക്ക് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്നതിലെ അതൃപ്തിയാണ് സുധീരന്റെ രാജിക്ക് പിന്നിലെന്നാണ് സൂചന. സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കെപിസിസി പുനഃസംഘടനയില്‍ ചിലരെ തിരുകി കയറ്റാനാണ് ശ്രമമെന്നും കോണ്‍ഗ്രസിനകത്ത് തന്നെ അഭിപ്രായവും ഉയരുന്നുണ്ട്.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും സുധീരന്റെ രാജിയെ അപലപിച്ചിരുന്നു. നേതാക്കളെ അനുനയിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ കെ സുധാകരന്റെ നേതൃത്വം ശ്രമം തുടരുന്നതിനിടെ അപ്രതീക്ഷിതമായായിരുന്നു വി എം സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവെച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക