ബലാത്സംഗക്കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപിള്ളിയെ വെറുതെ വിട്ടു. പരാതിക്കാരി ഉൾപ്പടെ നാല് സാക്ഷികൾ കൂറു മാറിയിരുന്നു. എൽദോസ് കുന്നപ്പിള്ളിൽ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴി മാറ്റുകയായിരുന്നു. നെയ്യാറ്റിൻകര കോടതിയിലെ വിചാരണക്കിടെയാണ് മൊഴി മാറ്റിയത്. എംഎൽഎയുടെ സുഹൃത്തുക്കളായ റനീഷ, സിപ്പി നൂറുദ്ദീൻ എന്നിവർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി മൊഴി നൽകി. ഇതോടെയാണ് എൽദോസ് കുന്നപ്പിള്ളിയെ വെറുതെ കോടതി വിട്ടത്.