നടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ വിമർശിച്ചു, അതിന്റെ വൈരാഗ്യം എന്ന് രഞ്ജിത്ത് കോടതിയിൽ; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുന്നത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിന്റെ വാദം.

സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.

കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രഞ്ജിത്തിനെ കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.

സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കി വിട്ടാല്‍ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.

Latest Stories

'ഇസ്രയേല്‍ മനുഷ്യരാശിക്ക് ശാപം, ഈ ക്യാന്‍സര്‍ ബാധിച്ച രാജ്യം സൃഷ്ടിച്ചവര്‍ നരകത്തില്‍ പോകട്ടെ'യെന്ന് പാക് മന്ത്രി; ഖ്വാജ ആസിഫിന്റെ പ്രതികരണത്തില്‍ ശക്തമായ മറുപടിയുമായി ഇസ്രയേല്‍

നൂറിലേറെ സീറ്റ് നേടുമെന്ന് യുഡിഎഫ്, ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് എല്‍ഡിഎഫ്; മാറ്റം വേണമെന്ന കാര്യം ജനം ഏറ്റെടുത്തിട്ടുണ്ടെന്ന് ബിജെപി; വോട്ടെടുപ്പിന് ശേഷം ആത്മവിശ്വാസവുമായി മുന്നണികള്‍

എസ്‌ഐആറിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര ഉയരാതെ കേരളത്തിലെ പോളിംഗ് ശതമാനം; നഗര വോട്ടുകളില്‍ വന്‍കുറവ്; അസമിലും പുതുച്ചേരിയിലും റെക്കോര്‍ഡ് പോളിംഗ്

മില്ലറിനെ കളിയാക്കുന്നവർ ഒന്ന് ഓർക്കുക, അവൻ അടിച്ച സിക്‌സറുകൾ ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇത്രയും എത്തില്ലായിരുന്നു: അക്‌സർ പട്ടേൽ

ബുംറയ്ക്ക് പോലും എന്ത് ചെയ്യണെമെന്ന് അറിയാത്ത അവസ്ഥയായിരുന്നു, വൈഭവിനെ ഉടൻ തന്നെ ഇന്ത്യൻ ടീമിൽ എടുക്കണം: ഇർഫാൻ പത്താൻ

എന്റെ ക്രിക്കറ്റ് ഭാവിക്ക് വേണ്ടി അച്ഛനുണ്ടായിരുന്നതെല്ലാം വിറ്റു, എൽഎസ്ജി ലേലത്തിൽ വാങ്ങിയപ്പോൾ അച്ഛന്റെ കടമെല്ലാം ഞാൻ വീട്ടി: മുകുൾ ചൗദരി

എനിക്ക് ബുംറയെ പേടിയുണ്ടായിരുന്നു, പക്ഷെ അദ്ദേഹത്തെ നോക്കാതെ ഞാൻ പന്തിനെ നോക്കി കളിക്കാൻ ശ്രമിച്ചു: വൈഭവ് സൂര്യവൻഷി

കോഹ്‌ലിയെ പോലെ ഞാൻ മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നില്ലെന്ന് നിങ്ങളുടെ മാത്രം തെറ്റിദ്ധാരണയാണ്: ബാബർ അസം

കേരളം വിധിയെഴുതി; പോളിങ്ങിൽ 80 % കഴിഞ്ഞ് കോഴിക്കോടും പാലക്കാടും

സംസ്ഥാനത്ത് കനത്ത പോളിംഗ് തുടരുന്നു, അഞ്ച് മണിക്ക് 75.01 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു