പുന്നോല്‍ ഹരിദാസന്‍ വധം; പ്രതിയെ അന്വേഷിച്ച് മടങ്ങുന്ന പൊലീസ് ജീപ്പിന് നേരെ ബോംബേറ്

പൊലീസ് ജീപ്പിനു നേരെ കണ്ണൂരില്‍ ബോംബേറ്. പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയെ അന്വേഷിച്ച് മടങ്ങുന്ന പൊലീസ് ജീപ്പിന് നേരെ ബോംബേറുണ്ടായത്. പള്ളൂര്‍ ചാലക്കരയില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രതി ദീപകിനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പളളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ചാലക്കര മൈദക്കമ്പനിക്ക് സമീപമെത്തിയപ്പോളാണ് ജീപ്പിന് പിറകില്‍ ബോംബെറിഞ്ഞത്. ന്യൂമാഹി എസ്ഐ ടി എം വിപിനും സംഘവുമാണ് ജീപ്പിലുണ്ടായത്.

സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധക്കേസിലെ മൂന്നാംപ്രതിയാണ് ദീപക്. തൃശൂര്‍ ജില്ലിയല്‍ നിന്നും ഒരു കോടിയോളം രൂപ മോഷ്ടിച്ച കേസിലെ പിടിക്കിട്ടാപുള്ളികൂടിയാണ് ദീപക്. കേസിലെ നാലാം പ്രതി ഈയ്യത്തുങ്കാട് പുത്തന്‍പുരയില്‍ നിഖില്‍ എന്‍ നമ്പ്യാറും ഒളിവിലാണ്.

ഫെബ്രുവരി 21ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ ഹരിദാസനെ കൊലപ്പെടുത്തിയത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ