കോഴിക്കോട് മാലിന്യ പ്ലാന്റിന് എതിരെ പ്രതിഷേധം; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട് ആവിക്കലില്‍ മാലിന ജല സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് എതിരെ പ്രതിഷേധം. പ്ലാന്റിന്റെ സര്‍വേ നടപടികള്‍ പുനരാരംഭിക്കാനുള്ള ശ്രമം ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മണ്ണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയാല്‍ തടയുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

കൗണ്‍സിലറുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്. റോഡില്‍ ഇരുന്നും കിടന്നുമെല്ലാമാണ് പ്രതിഷേധം. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. 300ഓളം പൊലീസുകാരാണ് നിലവിലുള്ളത്.

സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പൊലീസ് സമരപ്പന്തലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെയാണ് നാട്ടുകാര്‍ റോഡിലിറങ്ങി പ്രതിഷേധം തുടങ്ങിയത്. തീരദേശ പാത പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്. പ്രദേശത്ത് പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. മാലിന്യം കുന്നുകൂടിയാല്‍ അത് പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിന് എതിരെ നേരത്തെയും ആവിക്കലില്‍ പ്രതിഷേധം നടന്നിരുന്നു. മണ്ണ് പരിശോധനയ്ക്കായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ആയിരുന്നു പ്രതിഷേധം. ശേഷം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും കോര്‍പ്പറേഷന്‍ അധികൃതര്‍ സ്ഥലത്തെത്തിയിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക