സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചില്ല; കെഎസ്ആര്‍ടിസിയിലെ പരിശോധന ഫലം നാണംകെടുത്തിയെന്ന് കെബി ഗണേഷ്‌കുമാര്‍

മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയ ശേഷം കെഎസ്ആര്‍ടിസിയില്‍ അപകടം കുറഞ്ഞിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. പരിശോധന ഫലം കാണുന്നു എന്നാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ ദിവസം കാന്തല്ലൂരില്‍ പോയി അഞ്ച് കെഎസ്ആര്‍ടിസി ബസുകള്‍ പരിശോധിച്ചിരുന്നു.

അവിടെയുണ്ടായിരുന്ന പത്ത് ജീവനക്കാരില്‍ ഒന്‍പത് പേരും മദ്യപിച്ചിരുന്നു. പത്താമന്‍ മാന്യനാണെന്ന് കരുതി ബാഗ് പരിശോധിച്ചപ്പോള്‍ അതിലൊരു വലിയ മദ്യ കുപ്പി. അവിടെ മദ്യപാന സദസ് നടക്കുന്നുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. എന്നാല്‍ കേരളത്തിലെ 1009 സ്വകാര്യ ബസുകളില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ പോലും മദ്യപിച്ചതായി കണ്ടെത്തിയില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ പരിശോധന ഫലം നാണംകെടുത്തുന്നതായിരുന്നു. 1009 സ്വകാര്യ ബസുകളില്‍ നിന്ന് ഒരാളെ പോലും മദ്യപിച്ചതിന് പിടികൂടിയില്ല. അതിന്റെ കാരണം മദ്യപിച്ചെത്തിയാല്‍ ഉടമസ്ഥന്‍ വാഹനത്തില്‍ കയറ്റില്ലെന്നതാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

Latest Stories

'മോനെ കോഹ്ലി, ആ താരം കാത്തിരുന്നത് വെച്ച് നോക്കിയാൽ നിന്റെ കാത്തിരിപ്പ് അതിന്റെ ഏഴയലത്ത് പോലും വരില്ല': വിരേന്ദർ സെവാഗ്

IPL 2025: വിരാട് കോഹ്ലി നിരപരാധിയാണ്, ഇങ്ങനെ ഒരു അപകടം ഉണ്ടായെന്ന് അവൻ അറിഞ്ഞിരുന്നില്ല: അതുൽ വാസൻ

IPL 2025: അവന്മാരുടെ ഈ പ്രവർത്തിക്ക് ഞാൻ എതിരാണ്, ഒരു കപ്പ് അടിച്ചതിന് ഇമ്മാതിരി പരിപാടി ഇനി മേലാൽ കാണിക്കരുത്: ഗൗതം ഗംഭീർ

കുട്ടികള്‍ വേണ്ട, ജപ്പാനില്‍ ജനന നിരക്കില്‍ വന്‍ ഇടിവ്; ആനുകൂല്യങ്ങളിലും സൗജന്യങ്ങളിലും വീഴാതെ യുവാക്കള്‍

സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ല; രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ദേശീയപതാകയാണെന്ന് മന്ത്രി പി പ്രസാദ്

വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ വിലപ്പോവില്ല; ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണില്‍ അംഗീകരിക്കപ്പെടില്ലെന്ന് വി ശിവന്‍കുട്ടി

നാണക്കേടിന് പകരം വീട്ടാന്‍ പാകിസ്ഥാന്‍; ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ ആവശ്യപ്പെടും; നടപടി ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത പ്രഹരം ലഭിച്ചതോടെ

'നിലമ്പൂരിലേത് അനാവശ്യ തിരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് വരുത്തിവെച്ചവർ വീണ്ടും മത്സരിക്കുന്നു'; രാജീവ് ചന്ദ്രശേഖർ

ദേശീയപാത നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; കരാറുകാരുടെ വീഴ്ചയാണെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍