'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ

ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിങ് നീണ്ടതെന്നും ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ലെന്നും സഞ്ജയ് കൗൾ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 71.16 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വീട്ടിലെ വോട്ടും തപാൽ വോട്ടും ചേർക്കാതെയാണ് പുതിയ കണക്ക്. ഇതിൽ ഇനിയും മാറ്റം വരാമെന്നും സഞ്ജയ് കൗൾ അറിയിച്ചു.

അതേസമയം ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയതെന്നും ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയതെന്നും സഞ്ജയ് കൗൾ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. പരാതി കിട്ടിയാൽ ഉറപ്പായും പരിശോധിക്കുമെന്നും ചിലയിടങ്ങളിൽ വോട്ട് ചെയ്യാൻ സമയം കൂടുതൽ എടുത്തുവെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.

Latest Stories

സഞ്ജുവിന് മുൻപ് രാജസ്ഥാൻ വിടാൻ ഈ താരം, അടുത്ത സീസണിൽ അവനും ഉണ്ടാവില്ല, നോട്ടമിട്ട് പ്രധാന ടീമുകൾ

രാവണപ്രഭുവിലെ നായിക ജാനകി ആയിരുന്നു, മൃഗങ്ങളുടെ കാര്യത്തിലും സെൻസർ ബോർഡ് ചിറ്റമ്മനയമാണ് കാണിക്കുന്നത് : തമ്പി ആന്റണി

റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് സംസ്ഥാന പൊലീസ് മേധാവി

'ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണം, അവർ ദൈവത്തിന്റെ ശത്രുക്കൾ'; ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്വയുമായി ഇറാനിലെ ഉന്നത മത പുരോഹിതൻ

സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് തിരഞ്ഞെടുക്കും; കൂടുതൽ സാധ്യത റവാഡ ചന്ദ്രശേഖറിന്

'ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കി, വയറ് മറയ്ക്കാൻ തുണികെട്ടി ​'; കുഞ്ഞുങ്ങളെ കൊലപ്പെടുത്തി സംസ്കരിച്ച കുഴികൾ തുറന്ന് ഇന്ന് പരിശോധന, ഭവിനെയും അനീഷയെയും കോടതിയിൽ ഹാജരാക്കും

തമിഴ്നാട്ടിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിഭജിക്കുന്നു; തമിഴ്നാട്ടില്‍ ഭീഷണി നേരിടുന്നത് മതമല്ല, ബിജെപി സഖ്യമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

കുതിരാനില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു; മരിച്ച യുവാവിനെയും യുവതിയെ തിരിച്ചറിഞ്ഞില്ല; പൊലീസ് കേസെടുത്തു

എംഡിഎംഎയുമായി പിടിയിലായത് സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം; പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കടല്‍ കരയിലേക്കെത്തും, അളിയാ കേറരുതെന്ന് പറഞ്ഞാല്‍ കടല്‍ കേള്‍ക്കുമോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍