പി. ജയരാജന്‍ പരാതി എഴുതി നല്‍കാതിരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം, ഇ. പി നേതൃത്വത്തിന് വഴങ്ങിയാല്‍ പ്രശ്‌നം തീരും

ഇ പി ജയരാജനെതിരായ റിസോര്‍ട്ടാരോപണത്തില്‍ പി ജയരാജനെക്കൊണ്ട് പരാതി എഴുതി കൊടുപ്പിക്കാതിരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം. എഴുതിക്കൊടുത്താല്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വക്കേണ്ടി വരും. അപ്പോള്‍ ഇ പി ജയരാജന് ശക്തമായി പ്രതികരിച്ചേക്കുമോ എന്ന ഭയവും പിണറായി വിജയനും എം വി ഗോവിന്ദനുമുണ്ട്. അത് കൊണ്ട് വരുന്ന രണ്ട് ദിവസങ്ങളില്‍ നടക്കുന്ന സി പി എം പൊളിറ്റ്ബ്യുറോ യോഗത്തില്‍ ഈ വിഷയം എം വി ഗോവിന്ദന്‍ ഉന്നയിക്കുമെങ്കിലും സംസ്ഥാന നേതൃത്വം തിരുമാനിക്കട്ടെ എന്ന് പറഞ്ഞ് കേന്ദ്ര നേതൃത്വം തലയൂരാനാണ് സാധ്യത.

അത് കൊണ്ട് തന്നെ പി ജയരാജനെക്കൊണ്ട് മേല്‍പ്പറഞ്ഞ ആരോപണങ്ങള്‍ എഴുതി നല്‍കാതിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അങ്ങിനെ സംഭവിച്ചാല്‍ വിവാദം കൈവിട്ടു പോകുമെന്നാണ് എം വിഗോവിന്ദന്‍ അടക്കമുള്ളവര്‍ കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പി ജയരാജന്‍ പിന്‍വാങ്ങാന്‍ തെയ്യാറല്ലങ്കില്‍ വിഷയം കൂടുല്‍ സങ്കീര്‍ണ്ണമാകുമെന്ന ഭയവും നേതൃത്വത്തിനുണ്ട്.

പിണറായിയുമായും എം വി ഗോവിന്ദനുമായും ഉടക്കി നില്‍ക്കുന്ന ഇ പി ജയരാജനെ തങ്ങളുടെ കാല്‍ചുവട്ടില്‍ കൊണ്ടുവരിക എന്ന ഉറ്റ ഉദ്ദേശമേ ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഉണ്ടായിരുന്നുള്ളു. അത് സാധിച്ചു കഴിഞ്ഞാല്‍ ഈ വിഷയം പതിയെ ഇല്ലാതായി പോകണമെന്ന് തന്നെയാണ് പിണറായിയും എം വി ഗോവിന്ദനും ആഗ്രഹിക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഈ വിവാദം നീണ്ടാല്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

എന്നാല്‍ ഇ പി വഴങ്ങിയില്ലങ്കില്‍ പി ജയരാജനെക്കൊണ്ട് ആരോപണം എഴുതി വാങ്ങിക്കാനാണ് എം വി ഗോവിന്ദന്‍ തിരുമാനിച്ചിരിക്കുന്നത്. അങ്ങിനെയങ്കില്‍ അത് കൂടുതല്‍ പൊട്ടിത്തെറികളിലേക്ക് പോകാം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ