'നഴ്സിംഗ് വിദ്യാർത്ഥിയെ നഗ്നനാക്കി ക്രൂരമായി മർദിച്ചു'; പരാതി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, സീനിയേഴ്സ് അറസ്റ്റിൽ

കൊച്ചി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സിംഗ് വിദ്യാർത്ഥിയെ റാഗിങ് ചെയ്‌തെന്ന പരാതിയിൽ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. നാലാം വർഷ വിദ്യാർത്ഥി സുജിത് കുമാർ മൂന്നാം വർഷ വിദ്യാർത്ഥി ഗോവിന്ദ് നായർ എന്നിവരാണ് അറസ്റ്റിലായത്. ചേരാനല്ലൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി വിദ്യാർത്ഥി റാഗിംഗിന് ഇരയായെന്ന് പരാതിയിൽ പറയുന്നു.

പരാതി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. വിദ്യാർത്ഥിയുടെ ശരീരത്തിൽ ഹാങ്ങർ കൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്തു. തന്റെ മകനെ മാത്രമല്ല മറ്റ് വിദ്യാർത്ഥികളെയും സീനിയേഴ്സ് മർദിച്ചിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മകൻ കോളേജിൽ സൈൻ ചെയ്യാൻ ചെന്നപ്പോൾ മറ്റ് വിദ്യാർത്ഥികളാണ് സീനിയേഴ്‌സിന്റെ അടുത്ത് ചെന്നില്ലെങ്കിൽ അതിനുള്ളത് കൂടി ഞങ്ങൾ വാങ്ങേണ്ടി വരുമെന്ന് മകനോട് പറഞ്ഞത്. നാല് മണിയോടെ സൈൻ ചെയ്തിറങ്ങിയ മകൻ പിന്നീട് സീനിയേഴ്‌സിന്റെ അടുത്തെത്തി. റൂമിലെത്തി ഉടൻ മകന്റെ കരണത്ത് സീനിയേഴ്സ് മൂന്ന് വട്ടം അടിച്ചു.

വീട്ടിൽ പോകണം എന്ന് പറഞ്ഞ മകനെ കൈ മുകളിലേക്ക് തിരിച്ച് പിടിച്ച് പാന്റ് ഉരിയുകയും ഹാങ്ങർ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. അഞ്ച് മണി തൊട്ട് 7 മണി വരെയാണ് മകന് മർദ്ദനമുണ്ടായത്. അവർ തന്റെ മകനെ അടിക്കുകയും തൊഴിക്കുകയും പുറത്ത് ചവിട്ടുകയും ചെയ്‌തെന്ന് പിതാവ് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ