ടൂറിസം മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ല; ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കരുതെന്ന് കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം വകുപ്പിനെതിരെ കഴിഞ്ഞ ദിവസം നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ടൂറിസം മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. മാധ്യമങ്ങള്‍ ആവശ്യമില്ലാതെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കരുതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ മന്ത്രിക്കെതിരെ വിമര്‍ശനമില്ലെന്നും എംഎല്‍എ വ്യക്തമാക്കി.

ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി പ്രായോഗികമാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മാത്രമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. മന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാരനല്ലെന്നും കടകംപള്ളി പറഞ്ഞു. താന്‍ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് തന്റെ മണ്ഡലത്തില്‍ തുടക്കമിട്ട ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി അട്ടിമറിക്കപ്പെടുന്നതായി കടകംപള്ളി സഭയില്‍ ആരോപിച്ചിരുന്നു.

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ടൂറിസം വകുപ്പ് കരാര്‍ നീട്ടിക്കൊണ്ട് പോകുന്നതായും വകുപ്പ് മന്ത്രി സഭയ്ക്ക് നല്‍കിയ ഉറപ്പ് പോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും കടകംപള്ളി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കടകംപള്ളി സുരേന്ദ്രനും ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന തരത്തില്‍ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

അതേസമയം ടൂറിസം മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കടകംപള്ളി ആവര്‍ത്തിക്കുമ്പോഴും കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസ് സഭയില്‍ കടകംപള്ളിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നില്ല. കിഫ്ബി റിപ്പോര്‍ട്ട് പ്രകാരം മുന്നോട്ട് പോകുമെന്ന് മാത്രമാണ് പിഎ മുഹമ്മദ് റിയാസ് സഭയില്‍ അറിയിച്ചത്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി