ടൂറിസം മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ല; ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കരുതെന്ന് കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം വകുപ്പിനെതിരെ കഴിഞ്ഞ ദിവസം നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ടൂറിസം മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. മാധ്യമങ്ങള്‍ ആവശ്യമില്ലാതെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കരുതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ മന്ത്രിക്കെതിരെ വിമര്‍ശനമില്ലെന്നും എംഎല്‍എ വ്യക്തമാക്കി.

ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി പ്രായോഗികമാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മാത്രമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. മന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാരനല്ലെന്നും കടകംപള്ളി പറഞ്ഞു. താന്‍ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് തന്റെ മണ്ഡലത്തില്‍ തുടക്കമിട്ട ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി അട്ടിമറിക്കപ്പെടുന്നതായി കടകംപള്ളി സഭയില്‍ ആരോപിച്ചിരുന്നു.

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ടൂറിസം വകുപ്പ് കരാര്‍ നീട്ടിക്കൊണ്ട് പോകുന്നതായും വകുപ്പ് മന്ത്രി സഭയ്ക്ക് നല്‍കിയ ഉറപ്പ് പോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും കടകംപള്ളി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കടകംപള്ളി സുരേന്ദ്രനും ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന തരത്തില്‍ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

അതേസമയം ടൂറിസം മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കടകംപള്ളി ആവര്‍ത്തിക്കുമ്പോഴും കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസ് സഭയില്‍ കടകംപള്ളിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നില്ല. കിഫ്ബി റിപ്പോര്‍ട്ട് പ്രകാരം മുന്നോട്ട് പോകുമെന്ന് മാത്രമാണ് പിഎ മുഹമ്മദ് റിയാസ് സഭയില്‍ അറിയിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക