'വികസന കാര്യങ്ങളില്‍ സജി ചെറിയാന് ഒപ്പമെത്താന്‍ ആര്‍ക്കും കഴിയില്ല'; പ്രശംസിച്ച് കൊടുക്കുന്നില്‍ സുരേഷ്

വികസന കാര്യങ്ങളില്‍ മന്ത്രി സജി ചെറിയാനോടൊപ്പം എത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് കൊടുക്കുന്നില്‍ സുരേഷ് എം.പി. ചെങ്ങന്നൂര്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ സജി ചെറിയാനെ മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷ് പ്രശംസിച്ചത്.

പുതിയ റോഡുകള്‍, പാലങ്ങള്‍, ജില്ലാ ആശുപത്രി കെട്ടിടം, സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കം ചെങ്ങന്നൂര്‍ വികസനത്തില്‍ വളരെ മുന്നേറുന്ന സാഹചര്യമാണുള്ളത്. വികസന കാര്യങ്ങളില്‍ സജി ചെറിയാനോടൊപ്പം എത്താന്‍ ആര്‍ക്കും കഴിയില്ല. ഞാന്‍ ഒന്നു ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി ചെങ്ങന്നൂര്‍ മാറി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പദ്ധതി ഉദ്ഘാടനങ്ങള്‍ നടക്കുന്നത് ചെങ്ങന്നൂരാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയും നിലവില്‍ കുണ്ടറ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പി.സി വിഷ്ണുനാഥിനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു കൊടിക്കുന്നിലിന്റെ സജി ചെറിയാന്‍ പ്രശംസ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി