നെഹ്‌റു കുടുംബം മോഷ്ടാക്കൾ...പേരിനൊപ്പം ഗാന്ധി എങ്ങനെ വന്നു എന്ന് കോൺഗ്രസ് പാർട്ടി വ്യക്തമാക്കണം: എസ്.രാജേന്ദ്രൻ

നെഹ്‌റു കുടുംബം പരമ്പരാഗത മോഷ്ടാക്കളാണെന്ന് സി.പി.എം, എം.എൽ.എ, എസ്. രാജേന്ദ്രൻ പറഞ്ഞതായി റിപ്പോർട്ട്. സി.പി.എം മൂന്നാർ ഏരിയ കമ്മറ്റി മൂന്നാർ ടൗണിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ദേവികുളം എം.എൽ.എ നെഹ്‌റു കുടുംബത്തെ അവഹേളിച്ചു പരാമർശം നടത്തിയത്.

പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്‌റു കുടുംബം ഗാന്ധിയുടെ പേര് മോഷ്ടിച്ചു എന്ന് എസ്. രാജേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ പ്രധാനമന്ത്രിയാണ് ജവാഹർലാൽ നെഹ്‌റു ഈ പരമ്പരയിൽ പെട്ടവരാണ് ഇന്ദിര മുതൽ രാഹുൽ, പ്രിയങ്ക വരെയുള്ളവർ എന്നാൽ ഇവരുടെ പേരിനൊപ്പം ഗാന്ധി എങ്ങനെ വന്നു എന്ന് കോൺഗ്രസ് പാർട്ടി വ്യക്തമാക്കണം. നെഹ്‌റുവിന്റെ പേരിനൊപ്പം ഗാന്ധിയുണ്ടോ? നെഹ്‌റുവുമായി എന്താണ് ഗാന്ധി കുടുംബത്തിന് ബന്ധം? എസ്. രാജേന്ദ്രൻ ചോദിച്ചു. നെഹ്‌റുവിന്റെ പിതാവിനോ ബന്ധപ്പെട്ടവർക്കോ ഗാന്ധി എന്ന പേരില്ല പിന്നെ എന്തിനാണ് കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്നവർ പേരിനൊപ്പം ഗാന്ധി എന്ന് ചേർക്കുന്നതെന്ന് പറയണമെന്ന് രാജേന്ദ്രൻ പറഞ്ഞു.

മോഷണം നടത്തിയ കുടുംബത്തിന്റെ അണികളായ കോൺഗ്രസ് പ്രവർത്തകരാണ് തൊട്ടതിനും പിടിച്ചതിനു ഇടതുപക്ഷ സർക്കാരിനെയും നേതാക്കളെയും വിമർശിക്കുന്നത് എന്നും രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ഇന്ദിര ഗാന്ധിയുടെ ഭർത്താവായിരുന്ന ഫിറോസ് മഹാത്മാഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വാതന്ത്ര്യസമരത്തിൽ ചേർന്നതിനുശേഷം തന്റെ കുടുംബപ്പേര് “ഗാന്തി”(Ghandy) എന്നതിൽ നിന്ന് “ഗാന്ധി” (Gandhi) എന്നാക്കി മാറ്റി. രതിമയി ഗാന്തി, ജഹാംഗീർ ഫരേഡൂൺ ഗാന്തി എന്നിവരാണ് ഫിറോസ് ഗാന്ധിയുടെ മാതാപിതാക്കൾ. ഇങ്ങനെ ഫിറോസ് ഗാന്ധി വഴി ഇന്ദിര ഗാന്ധിക്കും നെഹ്‌റു കുടുംബത്തിലെ അടുത്ത തലമുറക്കും ഗാന്ധി എന്ന പേര് ലഭിക്കുകയായിരുന്നു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി