മദ്യലഹരിയില്‍ അമ്മയെ മര്‍ദ്ദിച്ച സംഭവം; സൈനികന്‍ റിമാന്‍ഡില്‍

ആലപ്പുഴ ഹരിപ്പാട് മദ്യലഹരിയില്‍ അമ്മയെ ആക്രമിച്ചതിന് പിന്നാലെ അറസ്റ്റിലായ സൈനികനെ റിമാന്‍ഡ് ചെയ്തു. മുട്ടം ആലക്കോട്ടില്‍ സുബോധിനെ (37) നെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസെടുത്തത് എന്ന് കരീലക്കുളങ്ങര എസ്.ഐ. എ. ഷഫീക്ക് പറഞ്ഞു. ഇയാളെ ഹരിപ്പാട് ജുഡീഷ്യന്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

സുബോധ് ബെംഗളൂരുവില്‍ ട്രേഡ്‌സ്മാനായാണ് ജോലി ചെയ്യുന്നത്. കേസിന്റെ എഫ്.ഐ.ആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ സൈന്യത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഇന്റലിജന്റസ് ബ്യൂറോ ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിഷയം ഇന്റലിജന്റസ് ബ്യൂറോ ഗൗരവമായാണ് എടുത്തിരിക്കുന്നത്.

ബുധനാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. 69 വയസ്സുള്ള അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മൂത്തസഹോദരന്‍ സുഗുണനാണ് ഇത് പകര്‍ത്തിയത്. അമ്മയെ പിടിച്ച് വലിക്കുകയും, എടുത്ത് ഉയര്‍ത്തി നിലത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സുബോധ് അസഭ്യം പറയുന്നതും അമ്മ നിലവിളിക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വീട്ടില്‍ തിരിച്ചെത്തിച്ചു.

മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ അവധിക്ക് നാട്ടില്‍ എത്തിയത്. മദ്യപിച്ച് ഇയാള്‍ മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും, വീട്ടില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവസമയത്ത് സഹോദരനും മദ്യപിച്ച നിലയില്‍ ആയിരുന്നു. അമ്മയെയും മുമ്പ് നിരവധി തവണ മര്‍ദ്ദിച്ചട്ടുണ്ട്.

Latest Stories

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ

ആരോപണം ഗുരുതരം, ഗണേഷ് കുമാർ രാജി വച്ചില്ലെങ്കിൽ പുറത്താക്കണം: വി. ഡി സതീശൻ

പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി