ക്ഷേമപദ്ധതികളില്‍ നിന്നുള്ള പണം തട്ടി, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോടികളുടെ തിരിമറി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. പട്ടികജാതി വിഭാഗങ്ങള്‍ക്കായി നല്‍കിയിരുന്ന ക്ഷേമപദ്ധതികളില്‍ കോടികളുടെ തിരിമറി നടന്നതായി വകുപ്പുതല ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടരക്കോടിയോളം തട്ടിയതായാണ് പട്ടികജാതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജി ബാഹുലേയന്റെ നേതൃത്വത്തില്‍ നടന്ന ഓഡിറ്റില്‍ കണ്ടെത്തിയത്.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ 76,47,693 രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ രണ്ടരക്കോടിയിലധികം ഉണ്ടെന്നാണ് വകുപ്പുതല അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. വിവിധ പദ്ധതികളില്‍ അനുവദിച്ചട്ടുള്ള ഫണ്ടില്‍ നിന്നാണ് വകമാറ്റിയിരിക്കുന്നത്. നിര്‍ദ്ധനരായ പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന ധനസഹായമാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും, താത്കാലിക ജീവനക്കാരും ചേര്‍ന്ന് സ്വന്തം അക്കൗണ്ടിലേക്കും, ബന്ധുക്കളുടേയും , സുഹൃത്തുക്കളുടേയും അക്കൗണ്ടുകളിലേക്കും ആയി മാറ്റിയത്.

ഫണ്ട് തട്ടിപ്പില്‍ സീനിയര്‍ ക്ലര്‍ക്കായിരുന്ന എയു രാഹുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ എസ്‌സി പ്രമോട്ടര്‍മാരായ വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് സ്വദേശി എസ്ബി വിശാഖ് സുധാകരന്‍, ഈഞ്ചക്കല്‍ സ്വദേശി സംഗീത എന്നിവരെ പിരിച്ചു വിട്ടിരുന്നു. ഇതിന് പുറമേ മേല്‍നോട്ട പിഴവ് വരുത്തിയ രണ്ട് പട്ടികജാതി ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിര്‍മാണം, ചകിത്സ സഹായം, വെള്ളപ്പൊക്ക സഹായം എന്നിങ്ങനെയുള്ളതെല്ലാം കോര്‍പ്പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ച് വിതരണം ചെയ്യുകയായിരുന്നു. എന്നാല്‍ അപേക്ഷകര്‍ക്ക് ആകെ ഒരു തവണ മാത്രമാണ് പണം ലഭിച്ചത്. അപേക്ഷകരുടെ പേരും വെച്ച് അക്കൗണ്ട് നമ്പറുകള്‍ രാഹുല്‍ മാറ്റുകയായിരുന്നു. അപേക്ഷകളില്‍ അനുവദിച്ച് കിട്ടിയ പണം മുഴുവന്‍ പല അക്കൗണ്ടുകളിലേക്കായി മാറ്റി. 10,472,500 രൂപയാണ് പ്രതികള്‍ 24 അക്കൗണ്ടുകളിലേക്കായി മാറ്റിയത്.

നിരവധി തവണ പണം കൈമാറിയിരിക്കുന്ന ഈ 24 അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. 180 അപേക്ഷകരുടെ പണം തട്ടിയെടുത്തെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. 2017 മുതല്‍ ഇതുവരെ ഓഫീസിലെ ക്യാഷ് ബുക്ക് ക്രമവിരുദ്ധവുമായാണ് കൈകാര്യം ചെയ്തിരുന്നത്. ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതോടെ വകമാറ്റിയ പണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് ജില്ല ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്.

Latest Stories

ഫെഡറല്‍ ഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണം, രാഷ്ട്രീയ നേട്ടത്തിന് വനിതകളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നുവെന്ന് കനിമൊഴി; കറുത്ത വസ്ത്രത്തിലെത്തി പ്രതിഷേധം

ഭരണഘടനയ്ക്കു മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണ്; ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് ഈ ഭേദഗതി

കോവിഡ് രണ്ടാം തരംഗത്തിന്റെ സത്യവും തെറ്റായ കണക്കും: ഇന്ത്യ തെറ്റിദ്ധരിപ്പിക്കപ്പെട്ട അപകടകരമായ അനുമാനം

'മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണറ്റൈസേഷന്‍'; ജനസംഖ്യ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്നത് മികച്ച ഭരണത്തിനുള്ള ശിക്ഷയെന്ന് ശശി തരൂര്‍

'സൈറണടിച്ചിട്ടും മാറാഞ്ഞിട്ടല്ലേ', ഥാറിലെത്തി 5 പേരെ ഇടിച്ചിട്ട ശേഷം ബിജെപി എംഎല്‍എയുടെ മകന്‍; വീഡിയോ എടുത്തവര്‍ക്ക് നേര്‍ക്കും ഭീഷണി

നിതിന്റെ മരണത്തില്‍ പങ്കില്ല; ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി

ട്രംപ് പറഞ്ഞത് പച്ചക്കള്ളം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമ്പോൾ, സുരക്ഷാ വീഴ്ചകളെ ചുറ്റിപ്പറ്റി കടുത്ത ചോദ്യങ്ങൾ; സക്തിയിലെ വേദാന്ത പ്ലാന്റ് പൊട്ടിത്തെറി: 14 തൊഴിലാളികളുടെ മരണം

യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നു, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി; ആരുടേയും പക്ഷം പിടിക്കില്ല

മുഖ്യമന്ത്രി ചരടുവലികള്‍ നോക്കികണ്ട് ഹൈക്കമാന്‍ഡ്; പരസ്യ പ്രതികരണം പാടില്ലെന്ന് എഐസിസി കര്‍ശന നിര്‍ദേശം; ഖാര്‍ഗെ നേതാക്കളെ വിളിച്ചു