ക്ഷേമപദ്ധതികളില്‍ നിന്നുള്ള പണം തട്ടി, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോടികളുടെ തിരിമറി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. പട്ടികജാതി വിഭാഗങ്ങള്‍ക്കായി നല്‍കിയിരുന്ന ക്ഷേമപദ്ധതികളില്‍ കോടികളുടെ തിരിമറി നടന്നതായി വകുപ്പുതല ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടരക്കോടിയോളം തട്ടിയതായാണ് പട്ടികജാതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജി ബാഹുലേയന്റെ നേതൃത്വത്തില്‍ നടന്ന ഓഡിറ്റില്‍ കണ്ടെത്തിയത്.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ 76,47,693 രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ രണ്ടരക്കോടിയിലധികം ഉണ്ടെന്നാണ് വകുപ്പുതല അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. വിവിധ പദ്ധതികളില്‍ അനുവദിച്ചട്ടുള്ള ഫണ്ടില്‍ നിന്നാണ് വകമാറ്റിയിരിക്കുന്നത്. നിര്‍ദ്ധനരായ പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന ധനസഹായമാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും, താത്കാലിക ജീവനക്കാരും ചേര്‍ന്ന് സ്വന്തം അക്കൗണ്ടിലേക്കും, ബന്ധുക്കളുടേയും , സുഹൃത്തുക്കളുടേയും അക്കൗണ്ടുകളിലേക്കും ആയി മാറ്റിയത്.

ഫണ്ട് തട്ടിപ്പില്‍ സീനിയര്‍ ക്ലര്‍ക്കായിരുന്ന എയു രാഹുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ എസ്‌സി പ്രമോട്ടര്‍മാരായ വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് സ്വദേശി എസ്ബി വിശാഖ് സുധാകരന്‍, ഈഞ്ചക്കല്‍ സ്വദേശി സംഗീത എന്നിവരെ പിരിച്ചു വിട്ടിരുന്നു. ഇതിന് പുറമേ മേല്‍നോട്ട പിഴവ് വരുത്തിയ രണ്ട് പട്ടികജാതി ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിര്‍മാണം, ചകിത്സ സഹായം, വെള്ളപ്പൊക്ക സഹായം എന്നിങ്ങനെയുള്ളതെല്ലാം കോര്‍പ്പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ച് വിതരണം ചെയ്യുകയായിരുന്നു. എന്നാല്‍ അപേക്ഷകര്‍ക്ക് ആകെ ഒരു തവണ മാത്രമാണ് പണം ലഭിച്ചത്. അപേക്ഷകരുടെ പേരും വെച്ച് അക്കൗണ്ട് നമ്പറുകള്‍ രാഹുല്‍ മാറ്റുകയായിരുന്നു. അപേക്ഷകളില്‍ അനുവദിച്ച് കിട്ടിയ പണം മുഴുവന്‍ പല അക്കൗണ്ടുകളിലേക്കായി മാറ്റി. 10,472,500 രൂപയാണ് പ്രതികള്‍ 24 അക്കൗണ്ടുകളിലേക്കായി മാറ്റിയത്.

നിരവധി തവണ പണം കൈമാറിയിരിക്കുന്ന ഈ 24 അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. 180 അപേക്ഷകരുടെ പണം തട്ടിയെടുത്തെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. 2017 മുതല്‍ ഇതുവരെ ഓഫീസിലെ ക്യാഷ് ബുക്ക് ക്രമവിരുദ്ധവുമായാണ് കൈകാര്യം ചെയ്തിരുന്നത്. ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതോടെ വകമാറ്റിയ പണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് ജില്ല ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്.

Latest Stories

'സഞ്ജു കുറച്ച് ബുദ്ധി ഉപയോഗിക്കണം, എത്ര അവസരങ്ങളാണ് അവൻ പാഴാക്കിയത്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'WELL DONE MY BOYS'; സഞ്ജുവിനെയും ഇഷാൻ കിഷനെയും പ്രശംസിച്ച് ഗൗതം ഗംഭീർ

'അഭിഷേക് ഈ പറയുന്ന അത്രയും വെടിക്കെട്ട് ബാറ്റ്‌സ്മാനല്ല, അവനെയൊക്കെ പുഷ്പം പോലെ പുറത്താക്കാം'; പ്രകോപനവുമായി മുൻ പാക് താരം

പൂരം കലക്കിയതില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചന ഇല്ല, തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തി എസ്‌ഐടി റിപ്പോര്‍ട്ട്; 'പൊലീസ് നടപടികളല്ല പ്രശ്‌നങ്ങള്‍ക്ക് കാരണം'

സംസ്കാരത്തിന്റെ ശബ്ദം അധികാരത്തെ കടന്നപ്പോൾ

അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകള്‍ വ്യക്തമാക്കേണ്ടത് ദേവസ്വം ബോര്‍ഡ്; സര്‍ക്കാരിന് കണക്ക് പറയാന്‍ അധികാരമില്ലെന്ന് വി എന്‍ വാസവന്‍; എല്ലാം ദേവസ്വം ബോര്‍ഡ് പറയും

കൊച്ചി മെട്രോ സര്‍വ്വീസ് രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ചു; ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം; ശിവരാത്രിയ്ക്ക് പ്രത്യേക സര്‍വ്വീസ്

കരുത്തും ആഡംബരവും ഒന്നിച്ച എംജി 'മജസ്റ്റർ'; വാങ്ങുന്നതിനു മുൻപ് അറിയാൻ!

'ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ചെലവ് വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്'; മൂന്ന് കോടി രൂപയാണ് ആകെ ചെലവ്, ഇത് സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയതെന്നും പി എസ് പ്രശാന്ത്

പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ടുകോടിയുടെ ആനകൊമ്പ് മോഷണം പോയി; അതീവ സുരക്ഷാ മേഖലയിലെ മോഷണം ഡിജെ പാര്‍ട്ടിയ്ക്ക് ശേഷം!