നാളെ പ്രധാനമന്ത്രിയാകാനും തരൂരിന്റെ പേര് വരും; പാര്‍ട്ടി അത് ഗൗരവമായി എടുക്കുന്നില്ലെന്ന് എംഎം ഹസന്‍

സംസ്ഥാനത്ത് 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ താനാണെന്ന തിരഞ്ഞെടുപ്പ് സര്‍വേ ഫലം പങ്കുവച്ച സംഭവത്തില്‍ ശശി തരൂരിന് രൂക്ഷ വിമര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും അടൂര്‍ പ്രകാശും വിഷയത്തില്‍ തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ എംഎം ഹസനും ശശി തരൂരിന്റെ നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് സ്വയം പറയുന്നത് ജനങ്ങളില്‍ അവിശ്വാസ്യതയുണ്ടാക്കുമെന്ന് എംഎം ഹസന്‍ പറഞ്ഞു. എറണാകുളത്ത് യുഡിഎഫ് യോഗത്തിന് എത്തിയപ്പോഴായിരുന്നു ഹസന്‍ പ്രതികരിച്ചത്.

മുഖ്യമന്ത്രിയാകാന്‍ ശശി തരൂരിനെ 28 ശതമാനം പേര്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് സര്‍വേഫലം വന്നെന്ന് മാധ്യമങ്ങളില്‍ കണ്ടു. നല്ലത്. നാളെ പ്രധാനമന്ത്രിയാകാന്‍ ആരാണ് യോഗ്യനെന്ന് സര്‍വേ നടത്തിയാലും തരൂരിന്റെ പേര് വരും. പക്ഷേ ഏത് ഏജന്‍സിയാണ് നടത്തിയതെന്ന് കണ്ടില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

നാളെ താനാണ് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അര്‍ഹനെന്ന് പറഞ്ഞ് ഏതെങ്കിലുമൊരു ചാനലിന്റെ സര്‍വേ പുറത്തുവിട്ട് തനിക്കും അവകാശപ്പെടാം. തങ്ങള്‍ തന്നെ അങ്ങനെ പറഞ്ഞാല്‍ അതിന്റെ ആധികാരികത ജനങ്ങള്‍ സംശയിക്കില്ലേ. ഇത് പാര്‍ട്ടി ഗൗരവമായി എടുക്കുന്നില്ലെന്നും ഹസന്‍ വ്യക്തമാക്കി.

Latest Stories

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി