എന്‍ഡോസള്‍ഫാന്‍ സെല്‍ നിഷ്‌ക്രിയമെന്ന് സമ്മതിച്ച് മന്ത്രി; അടിയന്തര പ്രമേയ അനുമതി നിഷേധിച്ചു

എന്‍ഡോള്‍ഫാന്‍ രോഗബാധിതര്‍ക്കായി സുപ്രീംകോടതി നിശ്ചയിച്ച നഷ്ടപരിഹാരം നല്‍കാനായിട്ടില്ല. അതിനിടെയാണ് എന്‍ഡോള്‍ഫാന്‍ റെമഡിയേഷന്‍ സെല്‍ പ്രവര്‍ത്തനം നിഷ്‌ക്രിയമെന്ന് സാമൂഹ്യനീതി വകുപ്പു മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ സമ്മതിച്ചത്. സെല്‍ പുനസംഘടിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

അതേസമയം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ പോലും അട്ടിമറിക്കപ്പെട്ടുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. സെല്‍ ഒരു വര്‍ഷമായി നിശ്ചലമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് മന്ത്രിയുടെ മറുപടിയുടെ പശ്ചാത്തലത്തില്‍ അവതരണാനുമതി നിഷേധിച്ചു.

ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് മന്ത്രി തന്നെ എന്‍ഡോസള്‍ഫാന്‍ റെമഡിയേഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം നിഷ്‌ക്രിയമെന്ന് സമ്മതിച്ചത്. മുന്‍ കാസര്‍ഗോഡ് കളക്ടര്‍ എന്‍ഡോശള്‍ഫാന്‍ ഇരകള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നടക്കമുള്ള ആരോപണങ്ങളും രോഗബാധിതര്‍ ഉന്നയിക്കുന്നുണ്ട്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി