ജീവിച്ചിരിക്കുന്നയാള്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് സന്ദേശം; വീണ്ടും വിവാദത്തിലായി ആലപ്പുഴ മെഡിക്കല്‍ കോളേജ്

വെള്ളിയാഴ്ച രാത്രിയിലാണ് കായംകുളം പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചെന്ന് ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാര ഒരുക്കങ്ങള്‍ നടത്തി ആശുപത്രിയിലെത്തി. മൃതദേഹം ഏറ്റുവാങ്ങാന്‍ ആംബുലന്‍സുമായെത്തിയ ബന്ധുക്കള്‍ക്കാകട്ടെ മൃതദേഹം കണ്ടെത്താനായില്ല. ഇതോടെ നടത്തിയ പരിശോധനയിലാണ് രമണന്‍ വെന്റിലേറ്ററില്‍ ജീവനോടെയുണ്ടെന്ന് മനസിലായത്.

രമണന്‍ മരിച്ചെന്ന് കരുതി ആദരാഞ്ജലി പോസ്റ്ററടക്കം അടിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാവുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഗുരുതരമായ വിഷയമാണെന്നും പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. മുമ്പ് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയത് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആവര്‍ത്തിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗുരുതര വിഷയമാണിതെന്നും ശക്തമായ നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ ആലപ്പുഴ മെഡിക്കല്‍ കേളേജാശുപത്രിയില്‍ വെച്ച് മൃതദേഹം മാറി നല്‍കിയതില്‍ അന്വേഷണം നടന്നു വരികയാണ്.

Latest Stories

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; കാറ്റിന്റെ ശക്തി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലാകും; ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

തോത്താപുരി മാമ്പഴത്തിന്റെ പേരില്‍ തമ്മിലടിച്ച് കര്‍ണാടകയും ആന്ധ്രയും; ചന്ദ്രബാബു നായിഡുവിന് കത്തെഴുതി സിദ്ധരാമയ്യ; വിലക്കില്‍ പ്രതിഷേധവുമായി കര്‍ഷകര്‍

'മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടം ട്രോളി ബാഗുകളോട്, പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽ നിന്ന് പോലും എഴുന്നേൽക്കും'; പരിഹസിച്ച് പി വി അൻവർ

ദുരന്തത്തിന്റെ ഓർമകൾ വേണ്ട; എയർ ഇന്ത്യ 171 വിമാന നമ്പർ ഉപേക്ഷിക്കുന്നു, പകരം പുതിയ നമ്പർ

പരാജയമായാണ് എന്നെ പലരും ഇന്ന് കാണുന്നത്, രണ്ട് വര്‍ഷമായി സിനിമയില്ല, പക്ഷെ..: സാമന്ത

WTC FINAL: ഈ കിരീടം അയാൾ അർഹിക്കുന്നു, അവ​ഗണിച്ചവർക്കും പരിഹസിച്ചവർക്കും മുന്നിൽ തല ഉയർത്തി ബാവുമ, ചരിത്ര വിജയത്തിലേക്ക് ദക്ഷിണാഫ്രിക്ക

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പരിശോധന; ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പെട്ടി തുറന്ന് പരിശോധിച്ചു, പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളും

'മറച്ചുവെക്കാനുള്ളവര്‍ക്കേ ആശങ്കയും അമർഷവും ഉണ്ടാകൂ, ഞങ്ങള്‍ തുറന്ന പുസ്തകം, ഒന്നും മറച്ചുവെക്കാനില്ല'; എംവി ഗോവിന്ദന്‍

ഒരു വശത്തുള്ളതൊന്നും കാണാന്‍ കഴിയില്ല, കണ്ണ് കോമഡിയായി മാറി.. കരയുകയാണോ എന്ന് അര്‍ജുന്‍ രാംപാല്‍ ചോദിച്ചു: റാണ ദഗുബതി

പാകിസ്ഥാനില്‍ മാത്രം ദംഗല്‍ റിലീസ് ചെയ്യണ്ടെന്ന് ഞാന്‍ തീരുമാനിച്ചു, ദേശീയ ഗാനവും പതാകയും നീക്കാനാണ് അവര്‍ പറഞ്ഞത്: ആമിര്‍ ഖാന്‍