മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് ലൈസന്‍സ് പുതുക്കി നല്‍കി; നിയമപരമായാണ് ലൈസന്‍സ് പുതുക്കിയതെന്ന് പഞ്ചായത്ത് അധികൃതര്‍

വിവാദങ്ങള്‍ക്കിടെ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ ഇടുക്കി ചിന്നക്കനാലിലെ റിസോര്‍ട്ട് ലൈസന്‍സ് പുതുക്കി നല്‍കി. അഞ്ച് വര്‍ഷത്തെ ലൈസന്‍സിനാണ് അപേക്ഷിച്ചതെങ്കിലും ഡിസംബര്‍ 31വരെയാണ് കാലാവധി പുതുക്കി നല്‍കിയത്. നിലവില്‍ ഹോം സ്‌റ്റേ ലൈസന്‍സാണ് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പുതുക്കി നല്‍കിയിട്ടുള്ളത്.

നിയമപരമായിട്ടാണ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്ന വിശദീകരണമാണ് പഞ്ചായത്ത് അധികൃതരുടേത്. റിസോര്‍ട്ടിന് പൊല്യൂഷനും പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റുമുള്ളതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് തടസമില്ലെന്നാണ് പഞ്ചായത്ത് അറിയിച്ചത്. ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ മാസപ്പടി ആരോപണവുമായി രംഗത്ത് വന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ സിപിഎം ഉന്നയിച്ചത്.

മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ട് ചട്ട വിരുദ്ധമായി നിര്‍മ്മിച്ചതെന്നായിരുന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്റെ ആരോപണം. പശ്ചിമഘട്ടവും പ്രകൃതിയും നശിക്കുമെന്നും മലയോര മേഖലയില്‍ റിസോര്‍ട്ട് അനുവദിക്കരുതെന്നും നിയമസഭയിലും പുറത്തും പറയുന്ന എംഎല്‍എയാണ് നിയമവിരുദ്ധമായി സ്ഥലം വാങ്ങി റിസോര്‍ട്ട് നടത്തുന്നതെന്നായിരുന്നു മോഹനന്‍ ആരോപിച്ചത്. ഹോം സ്റ്റേ ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക