മരട് ഫ്‌ളാറ്റ് പൊളിക്കല്‍: ഇന്ധന വിതരണം നിര്‍ത്തി വെക്കും

മരട് ഫ്‌ളാറ്റ് പൊളിക്കുന്ന ദിവസം ഇന്ധന വിതരണം താല്‍ക്കിലകമായി നിര്‍ത്തിവെക്കും. കുണ്ടന്നൂരിലെ പൈപ്പിലൂടെയുള്ള ഇന്ധന വിതരണമാണ് നിര്‍ത്തി വെക്കുക. ഈ ഭാഗത്ത് പൈപ്പിനുള്ളില്‍ വെള്ളം നിറക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് നോട്ടിസ് നല്‍കിയെന്നും എക്സ്പ്ലോസിവ് കണ്‍ട്രോളര്‍ പറഞ്ഞു. ജെയിന്‍ ഫ്ളാറ്റും ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റും സ്ഫോടന വിദഗ്ധര്‍ സന്ദര്‍ശിച്ചു. വൈകിട്ട് ആല്‍ഫാ സെറിന്‍ ഫ്ളാറ്റിലും സന്ദര്‍ശനം നടത്തും.

ജനുവരി 11-ന് രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് എന്ന ഫ്‌ലാറ്റ് സമുച്ചയമാണ് ആദ്യം പൊളിക്കുക. ഇതിനായി സ്‌ഫോടന വസ്തുക്കള്‍ ഈ ഫ്‌ലാറ്റ് സമുച്ചയത്തില്‍ നിറയ്ക്കാനുള്ള പ്രാരംഭ ജോലികള്‍ തുടങ്ങിയിട്ടുണ്ട്. ഇരട്ട സമുച്ചയമായ ആല്‍ഫ സെറീന്‍ ടവേഴ്‌സ് പൊളിക്കാന്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം രണ്ടാം ദിവസമേ ജെയ്ന്‍ കോറല്‍ കോവും, ഗോള്‍ഡന്‍ കായലോരവും പൊളിയ്ക്കൂ. രാവിലെ 11 മണിക്ക് കോറല്‍ കോവ് പൊളിച്ച് നീക്കും, ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരവും നിലംപൊത്തും. സ്‌ഫോടനം നടക്കുന്ന ദിവസം നാല് മണിക്കൂര്‍ മാത്രമേ സ്ഥലത്ത് നിന്ന് പരിസരവാസികള്‍ മാറി നില്‍ക്കേണ്ടതുള്ളൂ.

ഇന്‍ഷൂറന്‍സ് തുക അന്തിമമാക്കിയെങ്കിലും ഏതെങ്കിലും വീടുകള്‍ക്കോ വസ്തുക്കള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം കൂടി നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ആകെ ഇന്‍ഷൂറന്‍സ് തുക 95 കോടി രൂപയുടേതാണ്. ജനസാന്ദ്രത കുറഞ്ഞ മേഖലയിലെ ഫ്‌ലാറ്റുകളായ ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍ എന്നിവയായിരിക്കണം ആദ്യദിവസം പൊളിക്കേണ്ടത് എന്നായിരുന്നു നാട്ടുകാരുടെ പ്രധാനആവശ്യം. എന്നാല്‍ ഇത് സംയുക്തസമിതി അംഗീകരിച്ചിട്ടില്ല. ആദ്യ ദിവസം പൊളിക്കുന്നത് ഹോളി ഫെയ്ത്ത്, ആല്‍ഫ സെറീന്‍ ടവേഴ്‌സ് എന്നിവ തന്നെയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക