മാന്നാർ കല കൊലപാതകം: വീടിന്റെ പരിസരത്ത് കുഴികളെടുത്ത് പരിശോധിക്കും, അനിലിനെ നാട്ടിലെത്തിക്കുന്നത് വൈകുന്നു

മാന്നാർ കല കൊലപാതക കേസിൽ ഒന്നാംപ്രതി ഭർത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം വൈകുന്നു. ഇസ്രയേലിലുള്ള അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്ന് തന്നെയാണ് സൂചന. അതേസമയം സംഭവത്തിൽ കൂടുതൽ തെളിവുകൾ ഇനിയും ആവശ്യമാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ കൂടുതൽ സ്ഥലങ്ങളിൽ കുഴിയെടുത്ത് പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച കലയുടേതെന്ന് കരുതുന്ന വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുക എന്നത് സങ്കീർണത നിറഞ്ഞ ഒരു പ്രശ്നമാണ്. നിലവിൽ കസ്റ്റഡിയിലുള്ള ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ ഇവർ നൽകുന്ന മൊഴികൾ വൈരുധ്യം നിറഞ്ഞതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അനിൽകുമാറിൻ്റെ വീടിൻ്റെ പരിസരത്ത് കുഴികളുണ്ടാക്കി പരിശോധിക്കും. വീടിനോട് ചേർന്ന് ഭൂമിക്കടിയിൽ ടാങ്കോ മറ്റെന്തെങ്കിലും നിർമാണങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. സംഭവസമയത്ത് അനിൽ കെട്ടിട നിർമാണ പണിക്കാരനായതുകൊണ്ട് ഇത്തരം സാധ്യതകൾ പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം കേസിൽ വിവര ശേഖരണത്തിന്റെ ഭാഗമായി പൊലീസ് പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്