പാലായും കോട്ടയവും കണ്ട് ആരും വരേണ്ട; കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഉന്നമിട്ട് മാണി സി കാപ്പന്‍; പ്രതികരിച്ച് പ്രതിപക്ഷ നേതാവും

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യുഡിഎഫിലേക്ക് വന്നേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പാല എംഎല്‍എ മാണി സി കാപ്പന്‍. ആരെങ്കിലും യുഡിഎഫില്‍ വന്നാല്‍ മുന്നണിക്കു പ്രയോജമുണ്ടാകണമെന്നും ഒരു പ്രയോജനവുമില്ലാത്തവര്‍ മുന്നണിയിലേക്കു വരണ്ടേ കാര്യമില്ലെന്നും കാപ്പന്‍ പറഞ്ഞു.

ആരു വന്നാലും പാലായും കടുത്തുരുത്തിയും കോട്ടയം ലോക്‌സഭാ മണ്ഡലവും വിട്ടുതരില്ലെന്ന് കാപ്പന്‍ പറഞ്ഞു. പാലായില്‍ തോമസ് ചാഴികാടന്റെ ദയനീയ പരാജയം കേരള കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരികെ കൊണ്ടുവരാന്‍ ആലോചിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് യുഡിഎഫില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സതീശന്‍ പ്രതികരിച്ചു.

ഇതിന് കെപിസിസിയുടെയും ഹൈക്കമാന്‍ഡിനെയും അനുവാദം വേണം. അന്തിമ തീരുമാനം എടുക്കേണ്ടത് യുഡിഎഫാണെന്നും സതീശന്‍ പറഞ്ഞു.

അതേസമയം കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരികെ എത്തിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. എന്നാല്‍ വാതില്‍ താന്‍ ഒറ്റയ്ക്ക് തുറക്കില്ല. ഇക്കാര്യത്തില്‍ യുഡിഎഫാണ് തീരുമാനം എടുക്കേണ്ടതെന്നും സുധാകരന്‍ വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ