കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി; നഷ്ടത്തിലാണെന്ന പല്ലവി ആവര്‍ത്തിക്കുകയല്ല വേണ്ടത്: ജനയുഗം മുഖപ്രസംഗം

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെയും മാനേജ്‌മെന്റിനെയും വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധികള്‍ക്ക് തൊഴിലാളികളേയും ജീവനക്കാരേയും പഴിചാരുന്ന പ്രവണതയാണ് എപ്പോഴും ഉണ്ടാകാറുള്ളത്. അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ഗതാഗതമന്ത്രി നടത്തിയ പ്രസ്താവനയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

നഷ്ടത്തിന് കാരണം പലതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുത്തനെ ഉയര്‍ത്തിയതിന്റെ ശിക്ഷയും തൊഴിലാളികള്‍ ഏറ്റെടുക്കണമെന്ന നിലയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ധന വിലവര്‍ധന കെഎസ്ആര്‍ടിസിക്ക് മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നുണ്ട്. പക്ഷേ സ്വകാര്യ പമ്പുകള്‍ക്ക് നല്കി വന്നിരുന്ന നിരക്കില്‍ നിന്ന് വ്യത്യസ്തമായി വന്‍കിട ഉപഭോക്താവ് എന്ന പരിഗണനയിലേക്ക് മാറ്റി ഇന്ധന വില ഉയര്‍ത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പകരം തൊഴിലാളികളെ പഴിചാരുകയാണ്. കാര്യശേഷിയുള്ള ഒരു മാനേജ്മെന്റ് നഷ്ടത്തിലാണ് എന്ന പല്ലവി ആവര്‍ത്തിക്കുകയല്ല വേണ്ടത്. പിരിച്ചുവിടലും നിര്‍ത്തിവയ്ക്കലുമാണ് പ്രതിവിധിയെന്ന നിലയിലാണ് മന്ത്രിയും സ്ഥാപന മേധാവികളും പ്രശ്നത്തെ സമീപിക്കുന്നത്. എല്ലാത്തിനും തൊഴിലാളികളെ കുറ്റപ്പെടുത്തി കൈകഴുകുന്നതിനുപകരം കെഎസ്ആര്‍ടിസിയുടെ യഥാര്‍ത്ഥ പ്രശ്നം കണ്ടെത്തി പരിഹരിക്കുക എന്നതായിരിക്കണം മാനേജ്മെന്റിന്റെ മുഖ്യപരിഗണനയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

നിലവില്‍ സ്ഥാപനത്തിന് നല്ല വരുമാനം നേടിക്കൊടുക്കുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കെ സ്വിഫ്റ്റിനു കീഴിലേക്ക് മാറുന്നത് കെഎസ്ആര്‍ടിസിയുടെ വരുമാനം നഷ്ടത്തിലാകാന്‍ കാരണമാകും. സ്വിഫ്റ്റിന് കീഴിലേക്ക് മാറാന്‍ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് തൊഴിലാളികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ ജീവിതോപാധിയെന്ന നിലയില്‍ തൊഴിലാളികള്‍ അതിന്റെ കൂടെ നില്ക്കുമെന്നതില്‍ സംശയമില്ല. അങ്ങനെ നില്ക്കാത്തവരുണ്ടെങ്കില്‍ കുറ്റപ്പെടുത്തുകയുമാവാം.

എന്നാല്‍ തൊഴിലാളികള്‍ കൂടുതലാണ്, തൊഴിലെടുക്കുന്നില്ല, ജോലി ചെയ്യാതെ കൂലി വാങ്ങുന്നു എന്നിങ്ങനെ മുഴുവന്‍ തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്ന സമീപനം ഇപ്പോഴത്തെ മാനേജ്മെന്റില്‍ നിന്നുണ്ടാകുന്നു. ഇത് ആശ്വാസ്യമല്ല. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് മാത്രമേ കെഎസ്ആര്‍ടിസിക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

Latest Stories

കൊല്ലം സുധിയും ദാസ് കോഴിക്കോടും അറിയപ്പെടുന്നത് രേണു സുധിയുടെ പേരിൽ, ചില്ലറ ധൈര്യമൊന്നും പോരാ: രേണു സുധിയെ കുറിച്ച് ശാരദക്കുട്ടി

മഴയിലും ആവേശം ചോരാതെ നിലമ്പൂരില്‍ വോട്ടെടുപ്പ്; പോളിംഗ് 30 ശതമാനത്തിന് മുകളില്‍; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 75.23 ശതമാനം മറികടക്കുമോയെന്ന് ഉറ്റുനോക്കി മുന്നണികള്‍

ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തിയത് ചതിയായിപ്പോയി, ഇം​ഗ്ലണ്ടിനെതിരെ കളിക്കാൻ എറ്റവും യോ​ഗ്യൻ ആ താരം, തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റർ

ഭാരതാംബയെ അംഗീകരിക്കാന്‍ കഴിയില്ല; കൈയിലുള്ള കൊടി ആര്‍എസ്എസിന്റേത്; രാജ്ഭവനെ ശാഖയുടെ നിലവാരത്തിലേയ്ക്ക് താഴ്ത്തരുത്; ആഞ്ഞടിച്ച് പിണറായി വിജയന്‍

'വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോവാം, സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം'; ഞാന്‍ നിയമസഭയിലേക്ക് പോകുമെന്ന് പി വി അന്‍വര്‍

ആദ്യ രണ്ട് മണിക്കൂറിൽ നിലമ്പൂരിൽ 8 ശതമാനം പോളിങ്; പരസ്പരം ചേർത്ത് പിടിച്ച് ആര്യാടനും സ്വരാജും, ബൂത്ത് രണ്ടിൽ പോളിങ് നിർത്തിവെച്ചു

വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ

നിലമ്പൂർ വിധിയെഴുതി തുടങ്ങി, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; ആദ്യമേ എത്തി നിലമ്പൂർ ആയിഷ, അരമണിക്കൂറിൽ വോട്ടുശതമാനം നാല്

'മിൽമ'യെ അനുകരിച്ച് 'മിൽന'യുടെ വിൽപ്പന; കമ്പനിക്ക് 1 കോടി രൂപ പിഴയിട്ട് കോടതി

'സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി, പരാമര്‍ശം വളച്ചൊടിച്ചു'; വിശദീകരണവുമായി എം വി ഗോവിന്ദന്‍