'രണ്ടാനമ്മയായ ജോളി തരംതിരിവ് കാണിച്ചിരുന്നു'; പൊന്നാമറ്റം വീട്ടില്‍ താന്‍ അപരിചിതനെ പോലെയായിരുന്നെന്ന് ഷാജു-സിലി ദമ്പതികളുടെ മകന്‍

കൂടത്തായി  കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഷാജു-സിലി ദമ്പതികളുടെ മകന്‍. ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. എല്ലാകാര്യങ്ങളിലും രണ്ടാനമ്മയായ ജോളി തരംതിരിവ് കാണിച്ചിരുന്നെന്നും കൂടത്തായിയിലെ വീട്ടില്‍ താന്‍ താമസിച്ചിരുന്നത് അപരിചിതനെ പോലെയായിരുന്നെന്നും കുട്ടി മൊഴി നല്‍കി. പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷാജു-സിലി ദമ്പതികളുടെ മകന്‍

ഷാജു-സിലി ദമ്പതികളുടെ കുട്ടിയായിരുന്ന രണ്ട് വയസ്സുള്ള ആല്‍ഫൈനെ ജോളിയാണ് കൊലപ്പെടുത്തിയത്. സിലിയെയും ഇല്ലാതാക്കിയത് ജോളിയായിരുന്നു. ഷാജുവിനെ വിവാഹം ചെയ്യാനായിട്ടായിരുന്നു ജോളി ഇത്തരത്തില്‍ കൊലപാതകങ്ങള്‍ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. സിലിക്ക് ഭക്ഷണത്തിലും കുടിവെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കിയും ആല്‍ഫൈന് ബ്രെഡ്ഡില്‍ സയനൈഡ് പുരട്ടി നല്‍കിയുമാണ് കൊലപ്പെടുത്തിയത്. സിലിയുടെ കൊലപാതകത്തിലും ജോളിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം കൂടത്തായി കേസിലെ മൂന്നു പ്രതികള്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. പൊന്നാമറ്റം റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ജോളി, രണ്ടാം പ്രതി മഞ്ചാടിയില്‍ എം.എസ്. മാത്യു, മൂന്നാം പ്രതി പ്രജികുമാര്‍ എന്നിവരുടെ റിമാന്‍ഡ് നവംബര്‍ രണ്ടു വരെ നീട്ടി കോഴിക്കോട് ജില്ലാ ജയിലിലേക്കയച്ചു. ജോളിയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കേണ്ടതില്ലെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ജോളിയുടെ വക്കാലത്തിനെച്ചൊല്ലി അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കത്തിനും കോടതിമുറി വേദിയായി. വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബി.എ. ആളൂര്‍ അസോസിയേറ്റ്‌സിലെ അഭിഭാഷകരും താമരശേരി ബാര്‍ അസോസിയേഷന്‍ അംഗങ്ങളും തമ്മിലായിരുന്നു തര്‍ക്കം.ജോളിയെ കബളിപ്പിച്ചാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തതെന്ന് ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ആരോപിച്ചു. ഇതു ധാര്‍മികതയ്ക്കു നിരക്കുന്നതല്ല. ആളൂര്‍ സ്വന്തം പ്രചാരണത്തിനായി ജോളിയെ ഉപയോഗപ്പെടുത്തുകയാണ്. പ്രതികള്‍ക്കു സൗജന്യമായി നിയമസഹായം നല്‍കേണ്ടത് ബാര്‍ അസോസിയേഷന്‍ നല്‍കുന്ന പട്ടികയില്‍ നിന്നാണ്. പുറത്തുനിന്നുള്ള ഒരാള്‍ക്ക് സൗജന്യ സേവനം നല്‍കാനാകില്ലെന്നും അതിനാല്‍ ആളൂരിന്റെ വക്കാലത്ത് പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തര്‍ക്കം മറുകിയപ്പോള്‍ കോടതി ഇടപെട്ടു. ജോളി വിദ്യാഭ്യാസമുള്ള ആളാണെന്നും അവര്‍ പരാതിപ്പെട്ടാല്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ ബി.എ. ആളൂരിനെ തന്റെ അഭിഭാഷകനായി വേണ്ടെന്നു ജോളി കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞതെങ്കിലും അതു വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക