കിഴിശ്ശേരി ആള്‍ക്കൂട്ട കൊലപാതകം; പ്രതികളുടെ വാദം അവിശ്വസനീയമെന്ന് പൊലീസ്

കിഴിശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷ് മോഷ്ടിക്കാൻ എത്തിയതാണെന്ന പ്രതികളുടെ വാദം വിശ്വസിക്കാനാകാതെ പൊലീസ്. മോഷണശ്രമം ആരോപിച്ചാണ് ബിഹാര്‍ സ്വദേശിയായ രാജേഷിനെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. എന്നാല്‍ മോഷ്ടിക്കാൻ വന്നതല്ലന്ന് പറഞ്ഞിട്ടും പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. സംഭവം നടന്ന സമയം രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ വിളിച്ചുവരുത്തി രാജേഷിനെ അറിയുമോയെന്ന് പ്രതികള്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പ്രതികള്‍ നിഷേധിക്കുകയാണ്.

അതേസമയം വീടിന്റെ സണ്‍ഷേഡിന് മുകളില്‍ ആരോ വീഴുന്ന ശബ്ദം കേട്ടെത്തിയപ്പോള്‍ രാജേഷിനെ കണ്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതികള്‍. തുടര്‍ന്ന് രാജേഷിനെ ക്രൂരമായി മര്‍ദിച്ചു.

സംഭവത്തിൽ 8 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പൈപ്പും മാവിന്റെ വടികൊണ്ടും 2മണിക്കൂറോളം രാജേഷിനെ ആക്രമിച്ചു. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്തതിനുശേഷം പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നു.

സംഭവം നടന്നതിന് രണ്ട് ദിവസം മുന്‍പാണ് രാജേഷ് കിഴിശ്ശേരിയില്‍ എത്തുന്നത്. കോഴിഫാമിലെ ജോലിക്കായിയെത്തിയ രാജേഷ് കിഴിശ്ശേരിയില്‍ വാടക ക്വാട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും