കിഴിശ്ശേരി ആള്‍ക്കൂട്ട കൊലപാതകം; പ്രതികളുടെ വാദം അവിശ്വസനീയമെന്ന് പൊലീസ്

കിഴിശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷ് മോഷ്ടിക്കാൻ എത്തിയതാണെന്ന പ്രതികളുടെ വാദം വിശ്വസിക്കാനാകാതെ പൊലീസ്. മോഷണശ്രമം ആരോപിച്ചാണ് ബിഹാര്‍ സ്വദേശിയായ രാജേഷിനെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. എന്നാല്‍ മോഷ്ടിക്കാൻ വന്നതല്ലന്ന് പറഞ്ഞിട്ടും പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. സംഭവം നടന്ന സമയം രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ വിളിച്ചുവരുത്തി രാജേഷിനെ അറിയുമോയെന്ന് പ്രതികള്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പ്രതികള്‍ നിഷേധിക്കുകയാണ്.

അതേസമയം വീടിന്റെ സണ്‍ഷേഡിന് മുകളില്‍ ആരോ വീഴുന്ന ശബ്ദം കേട്ടെത്തിയപ്പോള്‍ രാജേഷിനെ കണ്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതികള്‍. തുടര്‍ന്ന് രാജേഷിനെ ക്രൂരമായി മര്‍ദിച്ചു.

സംഭവത്തിൽ 8 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പൈപ്പും മാവിന്റെ വടികൊണ്ടും 2മണിക്കൂറോളം രാജേഷിനെ ആക്രമിച്ചു. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്തതിനുശേഷം പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നു.

സംഭവം നടന്നതിന് രണ്ട് ദിവസം മുന്‍പാണ് രാജേഷ് കിഴിശ്ശേരിയില്‍ എത്തുന്നത്. കോഴിഫാമിലെ ജോലിക്കായിയെത്തിയ രാജേഷ് കിഴിശ്ശേരിയില്‍ വാടക ക്വാട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ