കിഴിശ്ശേരി ആള്‍ക്കൂട്ട കൊലപാതകം; പ്രതികളുടെ വാദം അവിശ്വസനീയമെന്ന് പൊലീസ്

കിഴിശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷ് മോഷ്ടിക്കാൻ എത്തിയതാണെന്ന പ്രതികളുടെ വാദം വിശ്വസിക്കാനാകാതെ പൊലീസ്. മോഷണശ്രമം ആരോപിച്ചാണ് ബിഹാര്‍ സ്വദേശിയായ രാജേഷിനെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. എന്നാല്‍ മോഷ്ടിക്കാൻ വന്നതല്ലന്ന് പറഞ്ഞിട്ടും പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. സംഭവം നടന്ന സമയം രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ വിളിച്ചുവരുത്തി രാജേഷിനെ അറിയുമോയെന്ന് പ്രതികള്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പ്രതികള്‍ നിഷേധിക്കുകയാണ്.

അതേസമയം വീടിന്റെ സണ്‍ഷേഡിന് മുകളില്‍ ആരോ വീഴുന്ന ശബ്ദം കേട്ടെത്തിയപ്പോള്‍ രാജേഷിനെ കണ്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതികള്‍. തുടര്‍ന്ന് രാജേഷിനെ ക്രൂരമായി മര്‍ദിച്ചു.

സംഭവത്തിൽ 8 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പൈപ്പും മാവിന്റെ വടികൊണ്ടും 2മണിക്കൂറോളം രാജേഷിനെ ആക്രമിച്ചു. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്തതിനുശേഷം പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നു.

സംഭവം നടന്നതിന് രണ്ട് ദിവസം മുന്‍പാണ് രാജേഷ് കിഴിശ്ശേരിയില്‍ എത്തുന്നത്. കോഴിഫാമിലെ ജോലിക്കായിയെത്തിയ രാജേഷ് കിഴിശ്ശേരിയില്‍ വാടക ക്വാട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും