പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസം കൊല്ലപ്പെട്ടു; റിസള്‍ട്ട് വന്നപ്പോള്‍ ഒന്‍പത് എ പ്ലസ്; പയ്യോളിയ്ക്ക് തീരാനോവായി ഗോപിക

മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസമായിരുന്നു കോഴിക്കോട് പയ്യോളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗോപികയെയും സഹോദരി ജ്യോതികയെയും പിതാവ് വിഷം നല്‍കി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഗോപിക പഠിക്കാന്‍ മിടുക്കിയായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും അന്ന് പറഞ്ഞിരുന്നു.

പഠനത്തില്‍ മാത്രമായിരുന്നില്ല ഗോപികയുടെ മികവ്. നന്നായി പാടിയിരുന്ന ഗോപിക സംസ്ഥാന കലോത്സവത്തിലും പങ്കെടുത്തിരുന്നു. സംസ്ഥാന കലോത്സവത്തില്‍ ഗോപികയും സഹപാഠികളും സംഘഗാനത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. കഴിഞ്ഞ ദിവസം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗോപികയുടെ റിസള്‍ട്ട് കണ്ടവരുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. പയ്യോളി ടിഎസ്ജിവിഎച്ച്എസിലാണ് ഗോപിക പഠിച്ചിരുന്നത്.

ഒന്‍പത് എ പ്ലസും ഒരു എയുമാണ് ഗോപികയുടെ എസ്എസ്എല്‍സി റിസള്‍ട്ട്. ഗോപികയെയും അനുജത്തിയെയും പിതാവ് സുമേഷ് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്.

കുട്ടികളുടെ മാതാവ് നാല് വര്‍ഷം മുന്‍പ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. വിദേശത്ത് ജോലി നോക്കിയിരുന്ന സുമേഷ് ഭാര്യയുടെ മരണ ശേഷം തിരികെ പോയിരുന്നില്ല. സാമ്പത്തിക ബാധ്യതകളൊന്നും കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും അറിയിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഗോപികയുടെ സഹോദരി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ