പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസം കൊല്ലപ്പെട്ടു; റിസള്‍ട്ട് വന്നപ്പോള്‍ ഒന്‍പത് എ പ്ലസ്; പയ്യോളിയ്ക്ക് തീരാനോവായി ഗോപിക

മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസമായിരുന്നു കോഴിക്കോട് പയ്യോളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗോപികയെയും സഹോദരി ജ്യോതികയെയും പിതാവ് വിഷം നല്‍കി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഗോപിക പഠിക്കാന്‍ മിടുക്കിയായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും അന്ന് പറഞ്ഞിരുന്നു.

പഠനത്തില്‍ മാത്രമായിരുന്നില്ല ഗോപികയുടെ മികവ്. നന്നായി പാടിയിരുന്ന ഗോപിക സംസ്ഥാന കലോത്സവത്തിലും പങ്കെടുത്തിരുന്നു. സംസ്ഥാന കലോത്സവത്തില്‍ ഗോപികയും സഹപാഠികളും സംഘഗാനത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. കഴിഞ്ഞ ദിവസം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗോപികയുടെ റിസള്‍ട്ട് കണ്ടവരുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. പയ്യോളി ടിഎസ്ജിവിഎച്ച്എസിലാണ് ഗോപിക പഠിച്ചിരുന്നത്.

ഒന്‍പത് എ പ്ലസും ഒരു എയുമാണ് ഗോപികയുടെ എസ്എസ്എല്‍സി റിസള്‍ട്ട്. ഗോപികയെയും അനുജത്തിയെയും പിതാവ് സുമേഷ് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്.

കുട്ടികളുടെ മാതാവ് നാല് വര്‍ഷം മുന്‍പ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. വിദേശത്ത് ജോലി നോക്കിയിരുന്ന സുമേഷ് ഭാര്യയുടെ മരണ ശേഷം തിരികെ പോയിരുന്നില്ല. സാമ്പത്തിക ബാധ്യതകളൊന്നും കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും അറിയിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഗോപികയുടെ സഹോദരി.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും