കേരളീയത്തെ നാട് നെഞ്ചിലേറ്റി; വരും വര്‍ഷങ്ങളിലും ആവര്‍ത്തിക്കുമെന്ന് ഉറപ്പുമായി മുഖ്യമന്ത്രി; ഒന്നാം പതിപ്പിന് പ്രൗഢോജ്വല സമാപനം

തലസ്ഥാന നഗരിയില്‍ ഏഴുദിവസമായി നടന്ന കേരളീയത്തെ നാട് നെഞ്ചിലേറ്റിയെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. വരും വര്‍ഷങ്ങളിലും കേരളീയം ആവര്‍ത്തിക്കുമെന്നും
അദേഹം പറഞ്ഞു. തിരുവനന്തപുരത്താണു പരിപാടി നടന്നതെങ്കിലും കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു ജനങ്ങളെത്തി. കേരളീയത്തിനെതിരേയുള്ള പ്രതികരണങ്ങള്‍ക്കെല്ലാം ഇടയാക്കിയതു നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ്.

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ കേരളത്തെ അവതരിപ്പിക്കാന്‍ പരിപാടിയിലൂടെ സാധിച്ചു. അതുതന്നെയാണ് കേരളീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.നാടിന്റെ നേട്ടങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കാന്‍ കേരളീയത്തിലൂടെ സാധ്യമായി. പുതുതലമുറയുടെ പങ്കാളിത്തം വലിയ തോതിലുണ്ടായി. ഇവയൊക്കെയാണ് തുടര്‍ന്നും കേരളീയം നടത്താന്‍ സര്‍ക്കാരിനു പ്രചോദനമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയത്തിന്റെ ഭാഗമായി നടന്ന സെമിനാറുകള്‍ കേവലമായ ചര്‍ച്ചകള്‍ക്ക് മാത്രമുള്ള വേദിയായിരുന്നില്ല. ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്കുള്ള നിര്‍ദേശങ്ങളായാണ് കാണുന്നത്. അതില്‍ ഗൗരവമുള്ളവ, നാടിന്റെ ഭാവിക്ക് ഗുണം ചെയ്യുന്ന തരത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ